അനുബന്ധ വാര്‍ത്തകള്‍
- നെഹ്റു കുടുംബത്തിന്റെ ഫോർമുല പോര: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കൾ
- യുപി മോഡൽ മാതൃകയാക്കണം, രാഹുൽ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയായി തുടരാം: കെ സുരേന്ദ്രൻ
- ഞാൻ ഭയപ്പെടുന്നില്ല: തോൽവിക്ക് പിന്നാലെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്ത് കോൺഗ്രസ്
- പഞ്ചാബും കൈവിട്ടു, ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായോ?
- ഞങ്ങൾ ദേശീയ ശക്തിയായി മാറിക്കഴിഞ്ഞു: പഞ്ചാബ് തിരെഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആം ആദ്മി
ഇങ്ങനെയുമുണ്ടോ തോൽവി! കോൺഗ്രസിന് 97% സീറ്റിലും കെട്ടിവെച്ച കാശുപോയി: വോട്ടു വിഹിതം 2.4 ശതമാനം
ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിച്ചതിൽ 97 ശതമാനം സീറ്റിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. 399 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. രണ്ട് സീറ്റിൽ മാത്രം വിജയിച്ച കോൺഗ്രസിന്റെ 387 സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായി. സംസ്ഥാനത്തിൽ 2.4 ശതമാനം വോട്ടുകൾ മാത്രമാണ് ദേശീയ പാർട്ടിക്ക് നേടാനായത്.
ആകെയുള്ള 403 സീറ്റിലും മത്സരിച്ച ബിഎസ്‌പിയുടെ 72 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായി. 290 സീറ്റിലാണ് മായാവതിയുടെ സ്ഥനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് നഷ്ടമായത്. മൂന്ന് സീറ്റുകളിൽ ബിജെപിക്കും കാശ് നഷ്ടമായി. ആകെ പോൾ ചെയ്‌ത സാധുവായ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാനാവാത്തവർക്കാണ് തിരെഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് നഷ്ടമാവുക.