എട്ടുവയസുകാരൻ പട്ടിണികിടന്ന് മരിച്ചു, ഉറുമ്പരിയ്ക്കാതിരിയ്ക്കാൻ മൂന്ന് ദിവസം മൃതദേഹം തുടച്ച് കാവലിരുന്ന് അമ്മ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (12:35 IST)
ചെന്നൈ: പട്ടിണികിടന്ന് എട്ടുവയസുകാരനായ മകൻ മരിച്ചതിനെ തുടർന്ന് മകന്റെ മൃതദേഹത്തിൽ ഉറുമ്പരിയ്ക്കാതിരിയ്ക്കാൻ തുടച്ച് കാവലിരുന്ന് അമ്മ. ചെന്നൈയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ദുർഗന്ധം വമിയ്ക്കൻ തുടങ്ങിയതോടെ അയൽവാസികൾ പൊലീസിൽ പരാതി നൽകിയതോടെയാണ് മരണ വിവരം പുറത്തറിയുന്നത്.

പൊലീസ് എത്തുമ്പോൾ മൃതദേഹത്തിൽ ഉറുമ്പരിയ്ക്കാതിരിയ്ക്കാൻ തുടച്ചുവൃത്തിയാക്കി കരഞ്ഞുകൊണ്ട് കാവലിരിയ്ക്കുകയായിരുന്നു സരസ്വതി എന്ന അമ്മ. വർഷങ്ങൾക്ക് മുൻപേ സരസ്വതിയെ ഭർത്താവ് ഉപേക്ഷിച്ചുപോയിരുന്നു. സിഎച്ച് റോഡിലെ കെട്ടിടത്തിലാണ് ഇവർ താമിസിച്ചിരുന്നത്. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :