വോട്ടെടുപ്പിനുശേഷം സ്ഥാനാര്‍ത്ഥിക്ക് അഞ്ചുശതമാനം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വരെ പരിശോധിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 17 ജൂലൈ 2024 (16:09 IST)
വോട്ടെടുപ്പിനുശേഷം സ്ഥാനാര്‍ത്ഥിക്ക് അഞ്ചുശതമാനം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വരെ പരിശോധിക്കം. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ക്രമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത്തരമൊരവസരം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്.

വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ തെരഞ്ഞെടുപ്പിലെ 8 സ്ഥാനാര്‍ത്ഥികളും നിയമസഭ തെരഞ്ഞെടുപ്പിലെ മൂന്ന് സ്ഥാനാര്‍ത്ഥികളുമാണ് അപേക്ഷ നല്‍കിയിരുന്നത്. മണ്ഡലത്തിലെ ആകെ വോട്ടിംഗ് കേന്ദ്രങ്ങളുടെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പരിശോധിക്കരുതെന്നും അതിന്റെ ചിലവ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വഹിക്കണമെന്നും ചട്ടത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :