അനുബന്ധ വാര്‍ത്തകള്‍
- ജീവന് ഭീഷണിയുണ്ട്, നാളെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്
- മീഡിയ പറയുന്നതാണോ സത്യം ?അരവിന്ദ് സ്വാമിനാഥന്റെ ചോദ്യങ്ങള്‍,'ജനഗണമന' കോടതിമുറി രംഗം
- സ്ത്രീകൾ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല? കുറ്റങ്ങൾ ചുമത്തുന്നതിലും ലിംഗവിവേചനം പാടില്ലെന്ന് ഹൈക്കോടതി
- സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ നിലപാടറിയിച്ചു
- മാനനഷ്ടക്കേസിൽ ജോണിഡെപ്പിന് വിജയം, നഷ്ടപരിഹാരമായി ആംബർ ഹേഡ് 15 മില്യൺ ഡോളർ നൽകണം
വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് തുടരും, ജാമ്യഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യഅപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷനെ പ്രതിനിധീകരിക്കുന്ന ഗ്രെഷ്യസ് കുര്യാക്കോസ് കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ ആയതിനാൽ സർക്കാർ വാദത്തിന് സമയം നീട്ടി ചോദിക്കുകയായിരുന്നു.
ജൂൺ ഒന്നിനാണ് വിജയ്ബാബു ദുബായിൽ നിന്നും കൊച്ചിയിലെത്തിയത്.ജാമ്യഹര്ജിയിൽ പറയുന്ന കാര്യങ്ങൾ മാത്രമാണ് വിജയ്ബാബു അന്വേഷണസംഘത്തോടും പറഞ്ഞത്. . ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജയ്ബാബുവിന്റെ വാദം.