അനുബന്ധ വാര്‍ത്തകള്‍
- കേരള കോണ്‍ഗ്രസിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും
- 'വി.ഡി.സതീശന് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നു'; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി, പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍
- "നിയമാനുസൃതമായ കൊള്ള,സംഘടിതമായ കവർച്ച" കേന്ദ്രസർക്കാരിന്റെ ആസ്തി വിൽപ്പനയ്ക്കെതിരെ കോൺഗ്രസ്
- രാഹുൽ ഗാന്ധിക്ക് പിന്നാലെ അഞ്ച് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് കൂടി ട്വിറ്ററിന്റെ പൂട്ട്
- മുകേഷ്-മേതിൽ ദേവിക വിവാഹമോചന വാർത്ത: എംഎൽഎയ്ക്കെതിരെ ഗാർഹികപീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ ഈ സ്ഥാനം പിന്നെന്തിന്? ആഞ്ഞടിച്ച് വിഡി സതീശൻ
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടിട്ടുള്ള പരസ്യപ്രതികരണങ്ങളിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചർച്ച നടന്നില്ല എന്ന വാദം തെറ്റാണെന്നും സതീശൻ വ്യക്തമാക്കി.
എല്ലാവരെയും തൃപ്‌തിപ്പെടുത്തി ഒരു പട്ടികയുണ്ടാക്കാൻ സാധിക്കില്ല.. താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല ഇത്. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച ചെയ്‌ത് തീരുമാനിക്കപ്പെട്ടതാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ഡിസിസി. ലിസ്റ്റിൽ പെട്ടിതൂക്കികൾ ആരുമില്ലെന്നും അത്തരം വിമർശനങ്ങൾ അംഗീകരിക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡിസിസി പുനസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ സുധാകരനും ഏറ്റെടുക്കുന്നുവെന്നും അനാവശ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.