അനുബന്ധ വാര്‍ത്തകള്‍
- 'ഉന്നയെപ്പോൽ ഒരുത്തി ഇല്ലയെ'; നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ
- മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ലിംഗം വീട്ടമ്മ വെട്ടി മാറ്റി
- പാലക്കാട് അട്ടപ്പാടിയില്‍ 341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
- ഈ മാസം 25 വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ്
- തിരുവനന്തപുരത്ത് മദ്യപിച്ചവര്‍ ഓടിച്ച കാറിടിച്ച് അച്ഛനും മകനും മരിച്ചു
തൃശ്ശൂരില്‍ മദ്യപിച്ച് ബസ് ഓടിച്ച 7 സ്വകാര്യ ബസ് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു
തൃശ്ശൂരില്‍ മദ്യപിച്ച് ബസ് ഓടിച്ച 7 സ്വകാര്യ ബസ് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ അഞ്ചു കണ്ടക്ടര്‍മാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് വ്യാപകമായി പരിശോധന നടത്തിയത്. നേരത്തെ തന്നെ സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ സാഹസിക ഡ്രൈവിംഗിനെ കുറിച്ചും തെറ്റായ പെരുമാറ്റ രീതികളെ കുറിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു. ജോലിക്ക് രാവിലെത്തന്നെ മദ്യപിച്ചെത്തുന്ന ഡ്രൈവര്‍മാരെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്.
ഈ മാസം പേരാമംഗലം ഭാഗത്ത് രണ്ട് വാഹനാപകടങ്ങളാണ് ഉണ്ടായത്. അതില്‍ ഒരു ബസ് ഉടമയും ഒരു ഡോക്ടറും മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഒരു കാര്‍ യാത്രികനെ ബസ് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ആക്രമിച്ച സംഭവവും ഉണ്ടായി. കുറെ നാളുകളായി ബസുകളെ നിരീക്ഷിച്ചു വരുകയായിരുന്നു പോലീസ്.