ഗുരുവിനെ കുരിശിൽ തറച്ച രീതിയില്‍ ചിത്രീകരിച്ച നടപടി തെറ്റ്: വിഎസ്

ശ്രീനാരായണ ഗുരു , വിഎസ് അച്യുതാനന്ദന്‍ , കോടിയേരി ബാലകൃഷ്ണൻ , സിപിഎം
തളിപ്പറമ്പ്| jibin| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (14:23 IST)
ഓണാഘോഷ സമാപന ചടങ്ങിന്റെ ഭാഗമായി കൂവോട് നടന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ച രീതിയില്‍ ചിത്രീകരിച്ച നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. നിശ്ചലദൃശ്യം അവതരിപ്പിച്ചത് പരിശോധിക്കും. ഗുരുവിനെ സിപിഎം അധിക്ഷേപിക്കുന്നുവെന്ന പ്രചാരവേല ദുഷ്ടലാക്കോടെയാണെന്നും വിഎസ് പറഞ്ഞു.

അതേസമയം, ശ്രീനാരായണ ഗുരുവിനെ അപമാനിച്ചെന്ന വാര്‍ത്ത തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ‍ പറഞ്ഞു. അപമാനിച്ചുവെന്നതു ബിജെപിയുടെ പ്രചാരണം മാത്രമാണെന്നും ആർഎസ്എസുകാർ ഗുരുവചനങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നതു മരപ്പലകയിൽ എഴുതിവച്ചതിനെയാണു കുരിശെന്നു തെറ്റിദ്ധരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തലശേരിയിൽ ആർഎസ്എസ് പ്രവർത്തകർ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തതിന്റെ വിവാദത്തിൽ നിന്ന് ഒഴിവാകാനാണ് ബിജെപി പ്രവർത്തകർ ഈ സംഭവത്തിന് അമിത പ്രാധാന്യം നൽകി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സിപിഎം കണ്ണൂരില്‍ നടത്തിയ സാംസ്കാരിക ഘോഷയാത്രയിലാണ് ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച രീതിയിലും
നിശ്ച ദൃശ്യങ്ങളുണ്ടായിരുന്നത്.
ശ്രീനാരായണ ഗുരുവിനെപ്പോലെ വസ്ത്രം ധരിച്ചയാളെ കാവിവസ്ത്രം ധരിച്ച രണ്ട് പേര്‍ കുരിശില്‍ തറക്കുന്നതാണ് നിശ്ചല രൂപം. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളിലും നിറഞ്ഞതോടെ വിവാദമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :