അനുബന്ധ വാര്‍ത്തകള്‍
- ശബരിമല യുവതീ പ്രവേശനം: അക്രമം ആഗ്രഹിക്കുന്നില്ല, കാത്തിരിക്കണം എന്ന് സുപ്രീം കോടതി
- ശബരിമല സ്ത്രീ പ്രവേശം: സുപ്രീംകോടതി വിധി നടപ്പിലാക്കണം, അല്ലാതെ സർക്കാരിന്റെ മുന്നിൽ മറ്റു വഴിയില്ലെന്ന് യെച്ചൂരി
- ശബരിമല യുവതീപ്രവേശനം സുപ്രീം കോടതിവിധി അന്തിമമല്ല, കേസ് വിശാല ബെഞ്ചിന്റെ പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ്
- ശബരിമലയിൽ ദർശനം നടത്താൻ രഹ്നാ ഫാത്തിമ; സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ
- കർണാടക മുൻ മുഖ്യമന്ത്രിമാരായ സിദ്ധാരാമയ്യക്കും കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹ കേസ്
ശബരിമലയുടെ വരുമാനം 100 കോടിയിലേക്ക്; കഴിഞ്ഞ വര്‍ഷത്തെക്കാൾ 36 കോടിയുടെ അധികവരുമാനം
43 കോടി രൂപ അപ്പം,അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്.
ശബരിമലയുടെ വരുമാനം നൂറ് കോടി രൂപയിലേക്ക്. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 91,8403187 രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36 കോടിയുടെ അധികവരുമാനമാണ് ശബരിമലയിലുണ്ടായത്.
43 കോടി രൂപ അപ്പം,അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. കാണിക്കയിലെ വരുമാനം 31 കോടിരൂപയാണ്. ബുധനാഴ്ച മാത്രം ഒരുകോടി അറുപത്തിയെട്ട് ലക്ഷം രൂപ കാണിക്കയിലെത്തി. ഏഴ് കോടിയുടെ നാണയങ്ങളാണ് എണ്ണിത്തീര്‍ക്കാനുള്ളത്.
നാണയങ്ങള്‍ തരംതിരിച്ച് എണ്ണിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ നാണയങ്ങള്‍ തൂക്കി മൂല്യം നിര്‍ണയിച്ച് ബാങ്കിന് കൈമാറുന്ന തിരുപ്പതി മോഡലും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണം..പ്രതിദിനം 60000 ഭക്തരാണ് ശബരിമല ദര്‍ശനം നടത്തുന്നത്.