വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ ഗോഡ്ഫാദര്‍ ഉമ്മന്‍ചാണ്ടി: വിഎസ്

എസ്എന്‍ഡിപി , ഉമ്മന്‍ചാണ്ടി , വെള്ളാപ്പള്ളി നടേശന്‍ , വിഎം സുധീരന്‍
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (13:51 IST)
എസ്എന്‍ഡിപി യോഗം രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപിയും ചേര്‍ന്നുള്ള പുതിയ പാര്‍ട്ടിക്കു പിന്നിലെ ഗോഡ്ഫാദര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഈ ബന്ധത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കുന്നുണ്ടെന്നും വി എസ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഉമ്മന്‍ചാണ്ടിക്കും എസ്എന്‍ഡിപി- ബിജെപി ബന്ധത്തില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. എസ്എന്‍ഡിപി യോഗത്തിന്റെ ശ്രമം മതേതര സഖ്യത്തിനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാണിക്കുന്നതു മുഖ്യമന്ത്രിയുടെ വക്രബുദ്ധിയാണ്. യുഡിഎഫിലല്ല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി തടഞ്ഞതെന്നും വിഎസ് പറഞ്ഞു. വടകര മോഡല്‍ സഖ്യവും എംജി കോളേജ് അക്രമകേസ് പിന്‍വലിച്ചതുമെല്ലാം ജനത്തിന് ഓര്‍മ്മയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വിശദീകരിച്ചു.

അതേസമയം, വർഗീയ ശക്തികളെ പ്രോൽസാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് വര്‍ഗീയത വളര്‍ന്നു വരുന്നതിനെതിരെ മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ മൗനം ഉത്കണ്ഠ പകരുന്നതാണെന്നും പിണറായി പറഞ്ഞു.

മതേതരത്വം സംരക്ഷിക്കപ്പെടേണ്ട സാഹചര്യമാണിത്. അതിനുവേണ്ടി പ്രതികരിക്കാതിരിക്കുമ്പോള്‍ വിമര്‍ശനം സ്വാഭാവികം. അത് ഉള്‍ക്കൊണ്ട് തിരുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. അതാണ് നാടിന് ഗുണകരമെന്നും പിണറായി പറഞ്ഞു. എന്നാല്‍ ആര്‍എസ്എസ്- എസ്എന്‍ഡിപി ബന്ധത്തിന് മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണ്‍. ഇതുവഴി ഭരണത്തുടര്‍ച്ച
ഉമ്മന്‍ചാണ്ടി ലക്ഷ്യം വെക്കുബോള്‍ കേരളത്തില്‍ അക്കൌണ്ട് തുറക്കലാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും പിണറായി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :