അസഹിഷ്‌ണുതയുടെ കാര്യത്തില്‍ മോഡിക്ക് ഇരട്ടമുഖം: സുധീരന്‍

നരേന്ദ്ര മോഡി , കെപിസിസി , വിഎം സുധീരന്‍ , എബി വാജ്പേയി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (12:09 IST)
അസഹിഷ്‌ണുതയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇരട്ടമുഖമാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. രാജ്യത്തു കടുത്ത തോതില്‍ അസഹിഷ്‌ണുത വളര്‍ത്തുകയും വിദേശത്തുപോയി അതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നയം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും സുധീരന്‍ പറഞ്ഞു.

കാപട്യം വെടിഞ്ഞു പ്രധാനമന്ത്രിയുടെ ജോലിയും ഉത്തരവാദിത്വവും മോഡി ചെയ്യണം. മോദി ബ്രിട്ടനിൽ സഹിഷ്ണുതയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന സമയത്താണ് ഗിരീഷ് കർണാടിന് വധഭീഷണി ലഭിച്ചത്. എബി വാജ്പേയി ഉപദേശിച്ചതുപോലെ രാജധർമം പാലിക്കാൻ മോഡി തയാറാവണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

അതേസമയം, ശ്രീ ബുദ്ധന്‍റെയും മഹാത്‌മ ഗാന്ധിയുടെയും നാടായ ഇന്ത്യയില്‍ അസഹിഷ്ണുത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടനില്‍ പറഞ്ഞു. തീവ്രവാദം വളർത്തുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം. ലോകം നേരിടുന്ന തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്നും അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനെത്തിയെ മോഡി ബ്രിട്ടനില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :