അനുബന്ധ വാര്‍ത്തകള്‍
- ബെവ്കോയുടെ ആപ്പിന്റെ പേര് ഇങ്ങനെ, ഡൗൺലോഡ് ചെയ്യാനായി ആളുകകളൂടെ കാത്തിരിപ്പ്
- മദ്യശാലകൾ തുറക്കാനുള്ള സർക്കാർ ഉത്തരവിറങ്ങി: രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ വിൽപന
- ആപ്പ് സജ്ജം, സംസ്ഥാനത്ത് മദ്യവിൽപ്പന ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആരംഭിച്ചേക്കും
- മദ്യവിൽപനക്കുള്ള വെർച്വൽ ക്യൂ: അന്തിമ ചുരുക്കപ്പട്ടികയിൽ അഞ്ച് കമ്പനികൾ
- മദ്യം ഹോം ഡെലിവറി ചെയ്യുന്നത് പരിഗണിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി
സംസ്ഥാനത്ത് മദ്യവിൽപന ശനിയാഴ്‌ച ആരംഭിച്ചേക്കും
സംസ്ഥാനത്ത് മദ്യവിതരണം ആരാംഭിക്കുന്നത് ശനിയാഴ്‌ചവരെ നീണ്ടെക്കുമെന്ന് റിപ്പോർട്ട്. ബാറുകള്‍ ബെവ്‌കോയുമായി ഉണ്ടാക്കേണ്ട കരാര്‍ വൈകുന്നതിനാലാണ് മദ്യവില്‍പന പുനരാരംഭിക്കുന്നത് വൈകുന്നത്. ഇത് പൂർത്തിയാക്കിയ ശേഷം ശനിയാഴ്‌ചയോട് കൂടി സംസ്ഥാനത്ത് മദ്യവിതരണം ആരംഭിക്കാനാവുമെന്നാണ് സൂചന.
സംസ്ഥാനത്ത് വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവരുന്നതിനുള്ള ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നേരത്തെ ലഭ്യമായാലും ബാറുകളുമായി ബെവ്‌കോ കരാര്‍ ഒപ്പിടാത്തതിനാല്‍ ബാറുകൾ മുഖേനയുള്ള മദ്യവിൽപന നീളും.കരാർ ഒപ്പിടുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.ഇത് നീട്ടനും സാധ്യതയുണ്ട്.
ഓരോ ഇ-ടോക്കണും 50 പൈസ വീതം വെബ്‌കോയ്ക്ക് നല്‍കണം എന്ന് കരാറിൽ വ്യവസ്ഥയുണ്ട്.ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്കാണ്. തുടക്കത്തിൽ ഇത് ബെവ്കോ കമ്പനികൾക്ക് നൽകുമെങ്കിലും പിന്നീട് ബാറുടമകളിൽ നിന്നും ഈടാക്കും.തിരക്ക് ഒഴിവാക്കുന്നതിനാണ് ബെവ്‌കോയ്ക്കൊപ്പം ബാറുകള്‍ വഴിയും മദ്യം പാഴ്‌സലായി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്..