അടിച്ചുപിരിയുന്നു; കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, മാണിയുമായി യോജിക്കാന്‍ പറ്റില്ലെന്ന് ജോസഫ് ഗ്രൂപ്പ്

കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , യുഡിഎഫ് , പിജെ ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (14:34 IST)
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്. മുന്നണിയിൽ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പിജെ ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യം ഉന്നയിച്ചു. കെഎം മാണിയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് യുഡിഎഫ് നേതൃത്വത്തെ ജോസഫ് വിഭാഗം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാണി ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കമാണ് പുതിയ സാഹചര്യത്തിന് കളമൊരുക്കിയത്. ഈ സാഹചര്യത്തില്‍ മാണിയും ജോസഫും തമ്മിൽ അത്ര രസത്തിലല്ലെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയരുന്ന വാര്‍ത്തകള്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമാണ് മുന്നണിയിൽ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന ആവശ്യവുമായി ജോസഫ് മുഖ്യമന്ത്രിയെ സമീപിച്ചത്. ജോസഫിന്റെ ആവശ്യത്തിനു മുഖ്യമന്ത്രി എന്തു മറുപടി നല്‍കി എന്ന് വ്യക്തമായിട്ടില്ല. മാണി ഗ്രൂപ്പിൽനിന്ന് മാറി പ്രത്യേക ഘടകകക്ഷിയായി യുഡിഎഫിൽ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം.

എന്നാല്‍ യുഡിഎഫ് വിടുന്നതിനോട് ജോസഫിനു താത്പര്യമില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് യുഡിഎഫ് വിട്ട് മറ്റ് മുന്നണിയില്‍ ചേര്‍ന്നാല്‍ ജയസാധ്യതകളെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതിനൊപ്പം തന്നെ
വിശ്വസ്‌തരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ കെസി ജോസഫ് തുടങ്ങിയ നേതാക്കളെ മാണി തഴയുന്നതും ജോസഫിനെ അസ്വസ്‌തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് ലഭിക്കുന്ന കാര്യവും പരുങ്ങലിലാണ്. അതേസമയം, മാണിയുടെ കീഴില്‍ നില്‍ക്കാതെ സ്വതന്ത്രമായി നില്‍ക്കണമെന്നാണ് ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ആവശ്യപ്പെടുന്നത്.

ബാര്‍ കോഴക്കേസില്‍ രാജിവെച്ചപ്പോള്‍ ഒപ്പം രാജിവക്കാന്‍ മാണി ആവശ്യപ്പെട്ടുവെങ്കിലും ജോസഫ് ആ നീക്കം പൊളിച്ചതാണ് മാണിക്ക് ജോസഫിനോട് വൈരാഗ്യം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് ഇരു നേതാക്കളും നല്ല ബന്ധത്തില്‍ ആല്ലായിരുന്നു. പിന്നാലെ റബര്‍ വിലയില്‍ ഇടിവ് സംഭവിച്ചതും കര്‍ഷകരെ സഹായിക്കാന്‍ മാണി തയാറാകാത്തതും ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായി.

റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നിരുന്നു. ഇത് പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയായിരുന്നു. എന്നാല്‍, അസൗകര്യമുള്ളതിനാലാണ് എംഎല്എമാര് മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്ന് ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. സഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന് താനാണ് പറഞ്ഞതെന്ന് കെഎം മാണി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :