അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര ഏജന്‍സികളുടേത് രാഷ്ട്രീയക്കളി: കാനം
- തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകും: കെ സുധാകരന്
- നിയമസഭയില്‍ ഒരു സീറ്റുമാത്രം ലഭിച്ച പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നു പറയുന്നത്: ഇ ശ്രീധരനെ പരിഹസിച്ച് കോടിയേരി
- നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കില്ല: നിലപാട് വ്യക്തമാക്കി കോടിയേരി
- കെ സുധാകരനെ വിമർശിച്ചത് എന്റെ പിഴവ്: ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ
പിണറായിയുടെ മകളുടെ കമ്പനിയുടെ മൂലധനം എവിടെനിന്ന്? കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം എവിടെനിന്ന്? - ചോദ്യങ്ങളുമായി കെ സുധാകരന്
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഐ ടി ബിസിനസിന്റെ മൂലധനം എവിടെനിന്നാണെന്നും സുധാകരന് ചോദിച്ചു.
പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ത്തിയ എ വി ഗോപിനാഥിനെ കാണാനെത്തിയപ്പോഴാണ് കെ സുധാകരന് മാധ്യമങ്ങളെ കണ്ടത്. ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത് ചെറിയ പടക്കം മാത്രമാണെന്ന് സുധാകരന് പറഞ്ഞു.
“ഇപ്പോള്‍ പൊട്ടിയത് ചെറിയ പടക്കമാണ്. വലിയ പടക്കം പൊട്ടാനിരിക്കുന്നതേയുള്ളൂ. പിണറായി വിജയനും ഇ പി ജയരാജനുമെതിരെ ആരോപണങ്ങള്‍ ഉയരും” - സുധാകരന് പറഞ്ഞു.