ബംഗളൂരുവില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുവന്ന ദമ്പതികള്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2020 (15:00 IST)
പാറശാല: ബംഗളൂരുവില്‍ നിന്ന് അഞ്ചു വയസുള്ള ബാലികയെ ഐസ്‌ക്രീം വാങ്ങിത്തരാം എന്ന് പറഞ്ഞു തട്ടിക്കൊണ്ടുവന്ന ദമ്പതികളെ പോലീസ് അറസ്‌റ് ചെയ്തു. കാട്ടാക്കട പൂവച്ചല്‍ സ്വദേശി ജോസഫ് ജോണ്‍ (55), ഭാര്യ എസ്തര്‍ (48) എന്നിവരാണ് പിടിയിലായത്.

ജോസഫ് ജോണിന്റെ ആദ്യ ഭാര്യയിലുള്ള എട്ടുവയസുകാരനും ബാംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന കുട്ടിയുമായി ദമ്പതികള്‍ കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയവെ നിര്‍ത്താതെ കരയുന്നതു കണ്ട് കളിയിക്കാവിള പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. ഇവരുടെ എട്ടു വയസുള്ള മകനാണ് സംഗതി പുറത്തുവിട്ടത്.

തുടര്‍ന്ന് പോലീസ് ബംഗളൂരു പോലീസുമായി ബന്ധപ്പെടുകയും കഴിഞ്ഞ പതിനെട്ടിന് ബംഗളൂരു മെജസ്റ്റിക്കിനടുത്ത് ഉപ്പര്‍പേട്ടയില്‍ നിന്ന് ഒരു കുട്ടിയെ കാണാനില്ലെന്ന പരാതി ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞു. കുട്ടിയുടെ ഫോട്ടോ അയച്ചുകൊടുത്തപ്പോള്‍ ഇതാണ് ആ കുട്ടി എന്ന് സ്ഥിരീകരിച്ചു. ദമ്പതികളെ പോലീസ് ചോദ്യം ചെയ്തുവരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :