കേരള നിയമസഭയുടെ ചരിത്രം

പീസിയന്‍

T SASI MOHAN|

നാലാം കേരള നിയമസഭ

1970 സെപ്റ്റംബര്‍ 17-ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. സി. അച്യു തമേനോന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1970 ഒക്ടോബര്‍ നാലാം തീയതി അധികാരമേറ്റു. 1970 ഒക്ടോബര്‍ 22 ന് ശ്രീ. കെ. മൊയ്തീന്‍ കുട്ടി ഹാജി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

1975 മെയ് മാസം എട്ടാം തീയതി അദ്ദേഹം സ്പീക്കര്‍ സ്ഥാനം രാജിവച്ചു. 1976 ഫെബ്രുവരി 17-ന് . ടി. എസ്. ജോണ്‍ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുവരെ സ്പീക്കറുടെ ചുമതലകള്‍ ഡെപ്യൂട്ടി സ്പീക്കര്‍. ആര്‍. എസ്. ഉണ്ണി നിര്‍വ്വഹിച്ചു. നിയമസഭയുടെ കാലാവധി മൂന്നു ഘട്ടങ്ങളിലായി 18 മാസം വരെ ദീര്‍ഘിപ്പിച്ചതിനാല്‍ അസംബ്ളി 1977 മാര്‍ച്ച് 22 വരെ നിലനിന്നു.

അഞ്ചാം കേരള നിയമസഭ

1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലങ്ങളുടെ എണ്ണം 133-ല്‍ നിന്ന് 140 ആയി ഉയര്‍ത്തപ്പെട്ടു. ഈ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1977 മാര്‍ച്ച് 25-ന് അധികാരമേറ്റു. ചാക്കീരി അഹമ്മദ്കുട്ടിയെ 1977 മാര്‍ച്ച് 28-ന് സ്പീക്കറായി തെരഞ്ഞെടുത്തു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് 1977 ഏപ്രില്‍ 25 ന് കെ. കരുണാകരന്‍ രാജിവച്ചതിനെത്തുടര്‍ന്ന് 1977 ഏപ്രില്‍ 27 ന് എ. കെ. ആന്‍റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1978 ഒക്ടോബര്‍ 27 ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

തുടര്‍ന്ന് 1978 ഒക്ടോബര്‍ 29 ന് മുഖ്യമന്ത്രിയായ പി. കെ. വാസുദേവന്‍ നായര്‍ 1979 ഒക്ടോബര്‍ ഏഴാം തീയതി രാജിവച്ചു. തുടര്‍ന്ന് സി. എച്ച്. മുഹമ്മദ്കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1979 ഒക്ടോബര്‍ 12-ന് അധികാരമേറ്റു. എങ്കിലും 1979 ഡിസംബര്‍ 5-ന് സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തി.

ആറാം കേരള നിയമസഭ

പിന്നീട് 1980 ജനുവരി 3,6 തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇ. കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1980 ജനുവരി 25 ന് അധികാരത്തിലേറി. എ. പി. കുര്യനെ നിയമസഭാ സ്പീക്കറായി 1980 ഫെബ്രുവരി 15-ന് തെരഞ്ഞെടുത്തു.

ഈ മന്ത്രിസഭ 1981 ഒക്ടോബര്‍ 20-ന് രാജിവയ്ക്കുകയും സംസ്ഥാനം വീണ്ടും പ്രസിഡന്‍റ് ഭരണത്തിന്‍ കീഴിലാകുകയും ചെയ്തു. അസംബ്ളി പിരിച്ചുവിടാതെ സസ്പെന്‍റഡ് അനിമേഷനില്‍ നിലനിര്‍ത്തിയ ഈ കാലയളവില്‍ നടന്ന രാഷ്ട്രീയ ധ്രുവീകരണം കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സ്ഥാനാരോഹണം കുറിച്ചു.

1981 ഡിസംബര്‍ 28 ന് ശ്രീ. കെ. കരുണാകരന്‍ മന്ത്രിസഭ അധികാരമേറ്റതോടെ എ. പി. കുര്യന്‍ 1981 ഫെബ്രുരി ഒന്നിന് സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിക്കുകയും തല്‍സ്ഥാനത്തേക്ക് . എ. സി. ജോസ് 1982 ഫെബ്രുവരി മൂന്നാം തീയതി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സ്പീക്കറെ കൂടാതെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും 70 അംഗങ്ങള്‍ വീതം അംഗബലമുണ്ടായിരുന്ന സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട മന്ത്രിസഭ 1982 മാര്‍ച്ച് 17 ന് രാജിവച്ചു. സഭ 1982 മാര്‍ച്ച് 17 ന് തന്നെ പിരിച്ചുവിടുകയും സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :