ചെറിയ കുട്ടികളെ നല്‍കുന്ന പതിനഞ്ചുകാരിയുടെ വേശ്യാലയം പൂട്ടി

  വേശ്യാലയം , ഒട്ടാവ , കെയ്‌ലി ഒളിവർ മച്ചാഡോ , പതിനഞ്ചുകാരി
ഒട്ടാവ| jibin| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (12:41 IST)
പതിമൂന്ന് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ച് വേശ്യാലയം നടത്തിയ പതിനഞ്ചുകാരിക്ക്‌ ആറര വർഷം തടവുശിക്ഷ. ആഡംബര പ്രേമികളായവര്‍ക്ക് വേണ്ടി ഒട്ടാവയിലെ വാക്‌ളി ഹൗസിംഗ്‌ കോംപ്‌ളക്‌സില്‍ വമ്പന്‍ വേശ്യാലമാണ് പതിനഞ്ചുകാരിയായ കെയ്‌ലി ഒളിവർ മച്ചാഡോ ഒരുക്കിയിരുന്നത്.

വന്‍ പണക്കാരെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് നടത്തിയ വേശ്യാലയത്തിലേക്ക് എത്താന്‍ ആളുകള്‍ക്ക് വലിയ ഓഫറുകളാണ് നല്‍കിയത്. പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇതിനായി കണ്ടെത്തിയത്. സോഷ്യൽ മീഡിയകളിലൂടെ
പ്രലോഭിപ്പിച്ചു കൊണ്ടുവരുന്ന ഇവര്‍ക്ക് ഇടപാടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്നതിനും അന്തിയുറങ്ങുന്നതിനും വൻ തുകപ്രതിഫലം നൽകാമെന്നും കെയ്‌ലി പെൺകുട്ടികൾക്ക് ഉറപ്പ് നല്‍കിയിരുന്നു.

ഇതിനായി എത്തുന്ന കുട്ടികളെ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷം അവരുടെ പലതരത്തിലുള്ള നഗ്നത ചിത്രത്തില്‍ പകർത്തി ഉപയോക്‌താക്കൾക്ക്
അയച്ചുകൊടുത്തായിരുന്നു കച്ചവടം ഉറപ്പിച്ചിരുന്നത്. ഇതില്‍ ആകൃഷ്ടരായി വരുന്ന ആവശ്യക്കാര്‍ക്ക് ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടികളെ നല്‍കുകയും ചെയ്യും. ഇവര്‍ തമ്മില്‍ നടക്കുന്ന വേഴ്ചയുടെ ദൃശ്യങ്ങള്‍ കാമറയിലാക്കി പെണ്‍കുട്ടികളെ വീണ്ടും ഭീക്ഷണിപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് കെയ്‌ലി നല്‍കുകയയിരുന്നു. മുറിയിൽ പൂട്ടിയിട്ട ശേഷമാണ് പെൺകുട്ടികളെ സെക്സിലേർപ്പെടാൻ നിർബന്ധിച്ചിരുന്നത്.

പ്രല്ലോഫനത്തില്‍ വീണ് എത്തുന്ന കുട്ടികള്‍ ഇടപാടുകാരുടെ ഇംഗിതത്തിന് വഴങ്ങാതെ വരുമ്പോള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കാനും കെയ്‌ലി മടികാണിച്ചിരുന്നില്ല. പെൺവാണിഭം, ലൈംഗിക കയ്യേറ്റം തുടങ്ങി 27ലധികം കുറ്റങ്ങളാണ് കെയ്‌ലിക്കെതിരേ ചുമത്തിയിരിക്കുന്നത്‌. കെയ്‌ലിയുടെ രണ്ടു ബിസിനസ് പങ്കാളികളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് വ്യക്തമാക്കിയില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :