മലാലയെ കൊല്ലാനെത്തിയവര്‍ ഇപ്പോഴും സ്വതന്ത്രര്‍, പാകിസ്ഥാന്‍ ലോകത്തെ പറ്റിച്ചു

ഇസ്ലാമാബാദ്‌| VISHNU N L| Last Modified വെള്ളി, 5 ജൂണ്‍ 2015 (17:16 IST)
നോബല്‍സമ്മാന ജേതാവ്‌ മലാലാ യൂസുഫ്‌ സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പിടിയിലായ തീവ്രവാദികളെല്ലാം പാകിസ്ഥാനില്‍ സ്വര്യ വിഹാരം നടത്തുന്നതായുള്‍ല ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. മലാലയ്ക്കെതിരായ വധശ്രമ കേസില്‍ പ്രതികളായ 10 പേരില്‍ എട്ടുപേരെയും പാകിസ്‌താന്‍ രഹസ്യ വിചാരണ നടത്തി വെറുതെ വിട്ടതായാണ് പുതിയ വെളിപ്പെടുത്തലുകള്‍. പ്രതികളെല്ലാം കേസില്‍ 25 വര്‍ഷം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലിലാണെന്നായിരുന്നു പാകിസ്ഥാന്‍ ലോകത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ 10 പേരില്‍ വെറും രണ്ടു പേര്‍ മാത്രമാണ്‌ വിചാരണ ചെയ്യപ്പെട്ടതും ജയിലില്‍ കഴിയുന്നതും. ഇസാറുള്ള, ഇസ്രാര്‍ ഉര്‍ റഹ്‌മാന്‍ എന്നിവര്‍ മാത്രമാണ്‌ ഇപ്പോള്‍ പാക്‌ ജയിലിലുള്ളതെന്നും സംഭവത്തിലെ എട്ടുപേരെയും പാകിസ്‌താന്‍ വെറുതെ വിട്ടതായുമാണ് വിവരങ്ങള്‍. ഒരു വിദേശ മാധ്യമമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ കേസില്‍ പാകിസ്ഥാന്‍ ലോകത്തെ അറിയിച്ചതു മുഴുവന്‍ കല്ലുവച്ച നുണയാണെന്ന് പുറത്തായി..

പത്തുപേരും കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയെന്നും ഇവരെ തൂക്കിലേറ്റുമെന്നും മലാലയ്‌ക്കെതിരേയുള്ള വധശ്രമം 24 വര്‍ഷം വരെ തടവ്‌ കിട്ടാവുന്ന കുറ്റമാണെന്നുമാണ്‌ പാകിസ്‌താന്‍ അധികൃതര്‍ ഏപ്രിലില്‍ പറഞ്ഞത്‌. എന്നാല്‍ കേസില്‍ ഒരു വിശ്വാസ്യതയുമില്ലാത്ത രഹസ്യവിചാരണയാണ്‌ നടന്നത്‌. കുറ്റവാളി, സര്‍ക്കാര്‍ അഭിഭാഷകന്‍, ജഡ്‌ജി, സൈന്യം, കുറ്റവാളി എന്നിവര്‍ മാത്രം ചേര്‍ന്ന്‌ വിചാരണയാണ്‌ നടന്നതെന്ന്‌ പത്രം പറയുന്നു. ഈ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്റെ താല്‍പര്യവും മാധ്യമസമ്മര്‍ദ്ദവും കുറയ്‌ക്കാനായിരുന്നു പാകിസ്‌താന്‍ ഈ തട്ടിപ്പ്‌ നടത്തിയത്‌.

സ്വാത്ത്‌ താഴ്‌വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന്‌ വേണ്ടി സംസാരിച്ചതിന്റെ പേരില്‍ 2012 ഒക്‌ടോബറില്‍ 14 വയസ്സുള്ളപ്പോഴായിരുന്നു മലാലയ്‌ക്ക് നേരെ വെടിവെയ്‌പ്പുണ്ടായത്‌. സ്‌കൂള്‍ ബസിനുള്ളില്‍ വെച്ച്‌ ക്‌ളോസ്‌റേഞ്ചില്‍ മലാലയ്‌ക്ക് നേരെ തീവ്രവാദികള്‍ വെടിവെയ്‌ക്കുകയായിരുന്നു. പിന്നീട്‌ ബ്രിട്ടനില്‍ നടത്തിയ ചികിത്സയില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ അടുത്ത സെപ്‌തംബറില്‍ ടെഹ്രിക്‌ ഇ താലിബാന്‍ പാകിസ്‌താന്റെ പത്തുപേരാണ്‌ അറസ്‌റ്റ് ചെയ്യപ്പെട്ടത്‌. എന്നാല്‍ എട്ടുപേര്‍ക്കെതിരേ മതിയായ തെളിവില്ലായിരുന്നെന്നാണ്‌ ലണ്ടനിലെ പാക്‌ ഹൈക്കമ്മീഷന്‍ പറയുന്നത്‌. ആക്രമണത്തിന്‌ പിന്നാലെ പ്രതികള്‍ പോയത്‌ അഫ്‌ഗാനിലേക്കായിരുന്നെങ്കിലും അവിടെ പിടിയിലാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ ...

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി
നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം; ലാഭം മാത്രം 60ലക്ഷം കോടി!
ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ ...

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ വെടിവയ്പ്; പാക്കിസ്ഥാന്‍ പ്രകോപനം നിര്‍ത്താത്തത് രണ്ടും കല്‍പ്പിച്ചോ?
സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും ...

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം; കേരളത്തില്‍ നിന്ന് മടങ്ങിയത് ആറുപേര്‍
537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്.