ഇക്വഡോറിലെ ഭൂകമ്പം: മരണം 413, നാശനഷ്ടങ്ങ‌ൾ ഒരുപാടെന്ന് അധികൃതർ

ഇക്വഡോറിലെ ഭൂകമ്പം: മരണം 413, നാശനഷ്ടങ്ങ‌ൾ ഒരുപാടെന്ന് അധികൃതർ

ഇക്വഡോർ| aparna shaji| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (14:22 IST)
തീരമേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 413 ആയി ഉയർന്നു. ഭൂചലനത്തിൽ കെട്ടിടത്തിന്റെ അടിയിൽ അകപ്പെട്ടവരിൽ അഞ്ചുപേരെ കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും വാഹനങ്ങ‌ളും തകർന്നു. നാശനഷ്ട്ങ്ങ‌ൾ ഒരുപാടെന്ന് വൃത്തങ്ങ‌ൾ പറയുന്നു.

അതേസമയം, തകർന്നടിഞ്ഞ കെട്ടിടങ്ങ‌ൾക്കടിയിൽ നിന്നും മൃതദേഹങ്ങ‌ൾ പൂർണമായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിനടിയിൽ അകപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തിൽ വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും തടസ്സപ്പെട്ടു.

പെസഫിക് സുമാനി വാണിങ് സെന്റര്‍ പ്രാദേശിക സുനാമി മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരമായ ക്വിറ്റോയിൽ 40 സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നു. തുടര്‍ ചലനങ്ങള്‍ 5.6 വരെ രേഖപ്പെടുത്തി. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 18,000 ത്തോളം പേർ ദുരിതാശ്വാസകേന്ദ്രത്തിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോർജ് ഗ്ലാസ് അറിയിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ രണ്ടായിരത്തിലേറെ പേർക്കാണ് പരുക്കേറ്റത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :