ഫ്രാന്‍സില്‍ എയര്‍ബസ് വിമാനം തകര്‍ന്നു; 148 പേര്‍ കൊല്ലപ്പെട്ടു

പാരീസ്| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (17:14 IST)

തെക്കന്‍ ഫ്രാന്‍സില്‍ എയര്‍ബസ് വിമാനം തകര്‍ന്നുവീണു. വിമാനത്തില്‍ 142 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

സ്പെയിനില്‍ നിന്നും ജര്‍മ്മനിയിലേക്ക് പോയ ലുത്ഫാന്‍സയുടെ ജര്‍മ്മന്‍വിംഗ്സ് എയര്‍ബസ് എ320 എന്ന വിമാനമാണ് ആല്‍പ്സ് പര്‍വ്വതനിരകള്‍ക്കിടയില്‍ തകര്‍ന്നു വീണത്.

പ്രദേശീക സമയം 11 മണിയോടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ കണ്ടെത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :