ഭീകരര്‍ എത്രയോഭേദം, അമേരിക്ക ഭീകര രാഷ്ട്രം തന്നെ!

വാഷിംഗ്ടണ്‍| VISHNU.NL| Last Updated: ബുധന്‍, 10 ഡിസം‌ബര്‍ 2014 (10:07 IST)
2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ പിടികൂടിയ നൂറിലേറെ പേരെ ചോദ്യം ചെയ്ത രീതിയുടെ വിവരങ്ങള്‍ പുറത്ത് വന്നതൊടെ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ മുഖം‌മൂടികള്‍ അഴിഞ്ഞു വീഴുന്നു. മെച്ചപ്പെട്ട ചോദ്യം ചെയ്യല്‍ തന്ത്രങ്ങളെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രന്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) നടപ്പിലാക്കിയത് ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളേപ്പോലും നാണിപ്പിക്കുന്ന പീഡനങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍.

സിഐഎ ഉപയോഗിച്ച പീഡന മുറകളെക്കുറിച്ച് അന്വേഷിച്ച സെനറ്റ് സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ക്യൂബയിലെ അമേരിക്കന്‍ നാവിക സേനാ കേന്ദ്രത്തിലെ കൊടിയ പീഡന മുറകളാണ് 499 പേജുകള്‍ വരുന്ന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. സെപ്റ്റംബര്‍ 11 ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങല്‍ ലഭിക്കാന്‍ ആവശ്യമായ എന്തു മാര്‍ഗവും സ്വീകരിക്കാമെന്ന് നിര്‍ദ്ദേശിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ 200 ദശലക്ഷം ഡോളര്‍ നല്‍കി കയറൂരിവിട്ട സിഐഎ സംശയം തോന്നിയവരെ പിടികൂടി ബ്ലാക്‌സൈറ്റ്‌സ് എന്നറിയപ്പെടുന്ന രഹസ്യ തടവറകളിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് സെനറ്റ് സമിതി കണ്ടെത്തിയത്.

വാസ്തവമില്ലാത്ത കുറ്റസമ്മതങ്ങളിലേക്ക് നയിക്കുന്ന ലോക മഹാ യുദ്ധകാലത്ത് പ്രയോഗിച്ച മുറകളായിരുന്നു ഇവയിലേറേയും. തടവുകാരെ ബന്ധനസ്ഥനാക്കി കണ്ണു കാണാത്ത വിധം മുഖംമൂടി ധരിപ്പിച്ച് ശരീരത്തിലേക്ക് ശക്തമായി വെള്ളം ചീറ്റുന്ന വാട്ടര്‍ ബോര്‍ഡിങ്ങ് മുറയാണ് ഇതില്‍ പ്രധാനം. വെള്ളത്തില്‍ മുങ്ങിമരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്നതാണ് ഈ മുറ. ചില തടവുകാരെ 183 തവണ വരെ വാട്ടര്‍ ബോര്‍ഡിങ്ങിനു വിധേയരാക്കിയിട്ടുണ്ട്. വെടിയേറ്റ മുറിവുകളും മുറിഞ്ഞ കാലുകളുമായി തടവുകാരെ മണിക്കൂറുകളോളം ഒരേ നിലയില്‍ നിര്‍ത്തി. തടവുകാരെ ഒരാഴ്ച മൂഴുവനും ഉറങ്ങാന്‍ അനുവദിക്കാതെ നീണ്ട തുടര്‍ച്ചയായ ചോദ്യം ചെയ്യലിനിരയാക്കി. ഒരു തടവുകാരെ 66 മണിക്കൂര്‍ ഉറങ്ങാന്‍ അനുവദിക്കാതെ നിന്ന നില്‍പ്പില്‍ നിര്‍ത്തി.

ഒരു ഉപകാരവുമില്ലാത്ത വിവരങ്ങള്‍ ലഭിക്കുന്നതിനായി വൈദഗ്ധ്യമില്ലാത്ത രണ്ട് സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ സിഐഎ ഏഴു വര്‍ഷക്കാലം തടവുകാരെ പീഡിപ്പിച്ചു.
ചിലരെ ശവപ്പെട്ടിയുടെ വിസ്താരം മാത്രമുള്ള ഇടുങ്ങിയ മുറിയില്‍ 266 മണിക്കൂര്‍ പൂട്ടിയിട്ടു. തടവുകാരെ കയ്യും തലയും കൂട്ടിക്കെട്ടി നഗ്നരാക്കി നടത്തിച്ചു. ചിലരെ തുടരെ അടിച്ചു കൊണ്ട് ഇടനാഴിയിലൂടെ വലിച്ചിഴച്ചു. പീഡന മുറകള്‍ തുടങ്ങിയ ആദ്യ മാസം തന്നെ ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ഗുരുതരമായി പരിക്കേറ്റ് സംസാരശേഷി നഷ്ടപ്പെട്ട് ആശുപത്രിയിലായി. നഗ്നനാക്കി കോണ്‍ക്രീറ്റ് തറയില്‍ ചങ്ങലയ്ക്കിച്ച മറ്റൊരാള്‍ ഹൈപ്പോതെര്‍മിയ പിടിപെട്ട് മരിച്ചു.

തീര്‍ന്നില്ല ഭക്ഷണം കഴിക്കാത്ത തടവുകാരുടെ മലദ്വാരത്തിലൂടെ ഭക്ഷണം കുത്തികയറ്റി പീഡിപ്പിച്ച കഥയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചിലരെ മൂക്കിലൂടെ ട്യൂബിട്ടും ഭക്ഷണം കുത്തിക്കയറ്റി. മക്കളെ പീഡിപ്പിക്കുമെന്നും അമ്മമാരെ മുന്നില്‍ കൊണ്ടു വന്ന് ലൈംഗിക പീഡനത്തിനിരയാക്കുമെന്നും തടവുകാരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതോക്കെ അനുഭവിച്ച തടവുകാരില്‍ പലരും മാനസിക രോഗികളായി തീര്‍ന്നു. 100 പേരാണ് തടവിലിട്ടിരുന്നതെന്ന് സിഐഎ വാദിച്ചിരുന്നെങ്കിലും 119 പേരെ സെനറ്റ് സമിതി അന്വേഷണത്തില്‍ കണ്ടെത്തി. ലോക മനുഷ്യാവകാശ ദിനത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...