അനുബന്ധ വാര്‍ത്തകള്‍
- ഉത്തരാഖണ്ഡിലെ കാടുകളില്‍ കാട്ടുതീ: മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് അഞ്ചുപേര്‍
- ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണം, എല്ലാ പൗരന്മാർക്കും ഒരേ വിവാഹ- പിന്തുടർച്ച നിയമങ്ങൾ: ഏക സിവിൽ കോഡുമായി ഉത്തരാഖണ്ഡ്
- മദ്രസകളില്‍ രാമായണം പഠിപ്പിക്കും! തീരുമാനവുമായി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്
- പരമ്പരാഗത വസ്ത്രം ധരിച്ചില്ല; 22കാരിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
- തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം,ഏഴുപേര്‍ മരിച്ചു
ഇനി കൈലാസം കാണാൻ ചൈനയുടെ അനുമതി വേണ്ട, ഇന്ത്യയിൽ നിന്ന് തന്നെ കാണാം
mount kailasa
പിത്തോറഗഡ് ജില്ലയിലെ നാഭിഭാംഗിലെ കെഎംവിഎന്‍ ഹട്ട്സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരം വരെയുള്ള പാതയാണ് തീര്‍ഥാടകര്‍ക്കായി തുറക്കുന്നത്. ഇതുവഴി കൈലാസത്തിലേക്കുള്ള പാത കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അടച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചും ഈ പാത തുറക്കാന്‍ ചൈന തയ്യാറായിട്ടില്ല. നിലവില്‍ ദര്‍ച്ചുലയില്‍ നിന്ന് ലുപുലേഖ് വരെ വാഹനത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് 800 മീറ്റര്‍ കാല്‍നടയായി നടന്നാല്‍ കൈലാസ വ്യൂ പോയന്റിലെത്താം.
ഹിന്ദുമത സങ്കല്‍പ്പത്തില്‍ ശിവന്റെ വാസസ്ഥലമായ കൈലാസം ബുദ്ധ,ജൈന മതക്കാരുടെയും പുണ്യകേന്ദ്രമാണ്. ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം ചെയ്താല്‍ ശാപമോക്ഷം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. വിശ്വാസപരമായ കാരണങ്ങളാല്‍ കൈലാസ പര്‍വതത്തില്‍ കയറുന്നതില്‍ നിരോധനമുണ്ട്. എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള കാലത്തിലാണ് കൈലാസ തീര്‍ഥാടനം നടക്കുന്നത്. കൈലാസ- മാനസരോവര്‍ യാത്രയ്ക്ക് നിലവില്‍ സിക്കിമിലൂടെയും കാഠ്മണ്ഡുവിലൂടെയും 2 പാതകളാണുള്ളത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കൈലാസയാത്രയ്ക്ക് സാധുതയുള്ള പാസ്പോര്‍ട്ടും നിര്‍ദിഷ്ട ചൈനീസ് വിസയും ആവശ്യമാണ്.