അനുബന്ധ വാര്‍ത്തകള്‍
- മൂന്ന് നോക്കൗട്ട് മത്സരത്തിലും പരീക്ഷിച്ചത് 3 ഫോർമേഷനുകൾ: കളിക്കനുസരിച്ച് തന്ത്രം മെനയുന്ന സ്കലോണിയെന്ന കുറുക്കൻ
- ലോകകപ്പിലെ ഒരു പക്ഷേ അവസാന മത്സരമാകാം, ഫൈനൽ മത്സരത്തിന് മുന്നെ മെസ്സി
- കണക്കുകൾ എഴുതുക, എഴുതികൊണ്ടേ ഇരിക്കുക, റെക്കോർഡുകൾ സ്വന്തമാക്കുന്നത് മെസ്സി നിർത്തുന്നില്ല
- ക്രൊയേഷ്യക്കെതിരായ ജയത്തോടെ മെസി സ്വന്തം പേരിലാക്കിയത് നിരവധി റെക്കോഡുകള്‍
- ഡിമരിയയും ഡിപോളും ആദ്യ ഇലവനിലെത്തും, അക്യൂന മോണ്ടിയേൽ എന്നിവരെ നഷ്ടമായത് പ്രതിസന്ധി സൃഷ്ടിക്കില്ല: സ്കലോണി
മെസ്സിഹാ ഉഗ്രരൂപം പൂണ്ട നാൾ , ആഹ്ളാദനൃത്തം ചവിട്ട് അർജൻ്റൈൻ തെരുവുകൾ
ഓരോ അർജൻറ്റൈൻ ആരാധകരും വീണ്ടും സ്വപ്നം കാണുകയാണ്. 36 വർഷമായുള്ള തങ്ങളുടെ കാത്തിരിപ്പിന് ഡിസംബർ 16ന് അവസാനമാകും എന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള അർജൻ്റൈൻ ആരാധകർ. സെമിയിൽ ക്രൊയേഷ്യക്കെതിരായി നേടിയ ആധികാരികമായ വിജയത്തോടെ ആഘോഷത്തിമർപ്പിലായിരുന്നു അർജൻ്റീനയുടെ തെരുവുകൾ.
അർജൻ്റൈൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ വെള്ളയും നീലയും കുപ്പായമിട്ട ആരാധകർ നിറഞ്ഞു. കഫേകളിലും റെസ്റ്റോറൻ്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചാണ് മെസ്സിപ്പടയുടെ മത്സരം കാണാൻ ആളുകൾ ഒത്തുകൂടിയത്. ഇത് പോലെ ഞങ്ങൾ സന്തോഷിച്ചിട്ട് നൃത്തം ചവിട്ടിയിട്ട് എത്രനാളുകളായി. ആരാധകർ ഒരുപോലെ പറയുന്നു.