ചിത്രമെഴുത്ത് നമ്പൂതിരി

നമ്പൂതിരി രേഖകള്‍ക്ക് അരനൂറ്റാണ്ട്

WEBDUNIA|
വെളുപ്പിലും കറുപ്പിലും മാത്രമല്ല നിറക്കൂട്ടുകളിലും നമ്പൂതിരിയുടെ മനസ്സ് അഭിരമിക്കാറുണ്ട്. തടി, കളിമണ്ണ്, സിമന്‍റ്, ലോഹം എന്നിങ്ങനെയുള്ള വിവിധ മാദ്ധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ശില്‍പരചനയിലും നമ്പൂതിരിയുടെ സര്‍ഗ്ഗ പ്രതിഭ വ്യാപരിക്കുന്നു. ആ നിലയ്ക്ക് നോക്കിയാല്‍ ശില്‍പത്തിലും ചിത്രത്തിലും ഒരേ പോലെ കൃതഹസ്തതയുള്ള നമ്പൂതിരിക്ക് സമന്മാരില്ല എന്ന് പറയേണ്ടിവരും.

കുതിരകളും യൂറോപ്യന്മാരും

നന്നേ ചെറുപ്പത്തിലേ വരയ്ക്കലും പ്രതിമയുണ്ടാക്കലുമായിരുന്നു നമ്പൂതിരിയുടെ പണി. രേഖാചിത്രങ്ങളുടെ ലോകത്തേക്ക് അദ്ദേഹം പ്രൊഫഷണലായി കടന്നുവരുന്നത് 1955 ലാണ്.

മദ്രാസ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്‍റെ ഒരു നോവലിന്‍റെ സംക്ഷിപ്ത രൂപത്തിനാണ് നമ്പൂതിരി ആദ്യമായി രേഖാചിത്രം വരച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ വിദേശവനിതയായിരുന്നു പുസ്തകം സംക്ഷിപ്തമാക്കി പ്രസിദ്ധീകരിച്ചത്. ഇതിലെ ആദ്യത്തെ ചിത്രം കുതിരകളെയും യൂറോപ്യന്‍ വേഷം ധരിച്ച കുറേ ആളുകളെയും ഉള്‍ക്കൊള്ളിച്ചുള്ളതായിരുനു.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രേഖാ ചിത്രകാരനായി പ്രവര്‍ത്തിച്ച നമ്പൂതിരിയുടെ വരകള്‍ ഒരു കാലത്ത് യേശുദാസിന്‍റെ പാട്ടുപോലെ മലയാളിയുടെ മനസ്സില്‍ നിറഞ്ഞുനിന്നു. മാതൃഭൂമിയില്‍ നിന്ന് വിട്ടെങ്കിലും കൗമുദിയിലും ഭാഷാ പോഷിണിയിലും മലയാളത്തിലും അദ്ദേഹത്തിന്‍റെ രേഖാചിത്രങ്ങള്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

മലയാളത്തിലെ പ്രമുഖ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങള്‍ നമ്പൂതിരിയുടെ വരകളിലൂടെ എഴുത്തുകാര്‍ സങ്കല്‍പ്പിക്കാത്ത തലങ്ങളിലേക്ക് ഉയര്‍ന്നു. വി.കെ.എന്നിന്‍റെ പയ്യന്‍ കഥകളും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളും എം.ടി യുടെ രണ്ടാമൂഴവും മറ്റും ചില ഉദാഹരണങ്ങള്‍ മാത്രം.

നമ്പൂതിരിയുടെ അഭിപ്രയത്തില്‍ ചിത്രം വരയ്ക്കുന്നതിന്‍റെ മറ്റൊരു രൂപമാണ് ശില്‍പനിര്‍മ്മാണം. ശില്‍പത്തെ ഒരു ത്രിമാന ഡ്രായിംഗ് ആയാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ശില്‍പ്പത്തില്‍ പരിപൂര്‍ണ്ണതയ്ക്കാണ് അദ്ദേഹം ശ്രദ്ധ കൊടുക്കുന്നത്. തിരുവനന്തപുരത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ആസ്ഥാനത്തിന് മുന്‍പിലെ അമ്മയും കുഞ്ഞും എന്ന കൂറ്റന്‍ ശില്‍പം, കൊല്ലത്തെ ടി.കെ.ദിവാകരന്‍ സ്മാരകം എന്നിവ പ്രധാനപ്പെട്ടതാണ്.

എം.ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, വി.കെ.എന്‍., സി.വി.ശ്രീരാമന്‍ എന്നിവരാണ് നമ്പൂതിരിയുടെ പ്രിയപ്പെട്ട എഴുത്തുകാര്‍. മലയാളത്തില്‍ പ്രസിദ്ധീകരിച്ച നല്ലതും അല്ലാത്തതുമായ ധാരാളം കഥകളുടെയും നോവലുകളുടെയും ആദ്യ വായനക്കാരിലൊരാള്‍ നമ്പൂതിരിയായിരുന്നു. കാരണം അവ നന്നായി വായിച്ചുള്‍ക്കൊണ്ട ശേഷമേ അദ്ദേഹം കഥാ പാത്രങ്ങളെ വരയ്കുമായിരുന്നുള്ളു.

വിഖ്യാത ചിത്രകാരനായ ലിയോനാഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം എന്ന ചിത്രം ലോഹത്തില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് നമ്പൂതിരിയിപ്പോള്‍. എറണാകുളം സ്വദേശികളായ രവിചന്ദ്രനും സുനിയും സഹായത്തിനായി അദ്ദേഹത്തിനോടൊപ്പമുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ ...

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു
കൊല്‍ക്കത്തയില്‍ കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ക്യാബ് ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും നടന്നതെല്ലാം പിപി ദിവ്യയുടെ പ്ലാനായിരുന്നെന്ന് ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു
കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു. കയ്യൂര്‍ ...

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം
ചൂടുകാലത്ത് ആസ്മ ലക്ഷണങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ശക്തമാകും. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ ...