സഹോദരിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയ എച്ച് ഐ വി രോഗിയെ പട്ടാപ്പകൽ ആശുപത്രിയുടെ ടെറസിൽവച്ച് ക്രൂര പീഡനത്തിന് ഇരയാക്കി യുവാവ്

Last Modified ചൊവ്വ, 14 മെയ് 2019 (15:56 IST)
കിഡ്നി രോഗത്തെ തുടർന്ന് ഗുരതരാവസ്ഥയിൽ ചികിത്സയിലയിരുന്ന സഹോദരിക്ക് ആശുപത്രിയിൽ സഹായത്തിനായി എത്തിയ എച്ച് ഐ വി രോഗിയെ വാർഡ് ബോയ് ചമഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി യുവവ്, മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.


കിഡ്നി രോഗബാധിതയായ സഹോദരിയുടെ ചികിത്സക്കായാണ് പൂനെ സ്വദേശിനിയായ യുവതി ആശുപത്രിയിലെത്തിയത്. വെള്ളിയാച ഉച്ചയോടെ വാർഡിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് വാർഡ് ബോയ് എന്ന വ്യജേന യുവാവ് എത്തുകയായിരുന്നു.


ആശുപത്രിയിലെ ചിലവുകൾ വഴിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു മാറത്തിയിൽ യുവാവ് സംസാരിക്കാൻ അരംഭിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുമായും ആശുപത്രി അധികൃതരുമായും സംസാരിച്ച് ബില്ല് കുറക്കൻ സഹയിക്കാം എന്ന് ഇയാൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു.

ആശുപത്രി അധികൃതരുമായി സംസാരിക്കാൻ എന്നു പറഞ്ഞാണ് പ്രതി യുവതിയെ കൂട്ടിക്കൊണ്ടുപോയത്. യുവതിയെ ടെറസിൽ എത്തിച്ച ശേഷം പ്രതി ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതി ചെറുക്കാൻ ശ്രമച്ചെങ്കിലും പ്രതി യുവതിയെ കീഴ്പ്പെടുത്തി. പീഡനത്തിന് ഇരായക്കിയ
ശേഷം പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.

ഉടൻ തന്നെ ;യുവതി സെക്യുരിറ്റി ജീവനക്കാരെ വിവരം അറിയിച്ചെങ്കിലും പ്രതി ആശുപത്രി വളപ്പിൽനിന്നും കടന്നിരുന്നു. ഇതോടെ ഇയാൺ പൊലീസിൽ യുവതി രാത്രി ഏഴുമണിയോടെ പരാതി നൽകി. യുവതിയെ വൈദ്യ പരിശോധാനക്ക് വിധേയായാക്കിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 31കാരനായ പ്രതിയെ 24 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പിടികൂടി. ഇയൾക്കെതിരെ ഐ പി സി 376 വകുപ്പ് ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജാരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :