സ്വന്തം ചേട്ടനായിരുന്നു... കൊല്ലം സുധിയെ ഓര്‍ത്ത് ലക്ഷ്മി നക്ഷത്ര

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (09:15 IST)
മറക്കാനാകുമോ ഈ കലാകാരനെ... ആ ചിരിയെ... ചെറുപുഞ്ചിരിയോടെ അല്ലാതെ കൊല്ലം സുധിയെ സുഹൃത്തുക്കള്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വേര്‍പാട് സഹപ്രവര്‍ത്തകരെ സങ്കടത്തിലാഴ്ത്തി.


'എന്റെ സുധി ചേട്ടാ ... എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത് ?സ്വന്തം ചേട്ടനായിരുന്നു ...ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു'-കൊല്ലം സുധിയെ ഓര്‍ത്തുകൊണ്ട് എഴുതി.

കോഴിക്കോട് വടകരയില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ തൃശ്ശൂരില്‍ വച്ചായിരുന്നു കൊല്ലം സുധി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. എതിരെ വന്ന പിക്കപ്പ് വാനുമായി കാര്‍ കൂട്ടിയിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടം നടന്നത്. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നീ ടെലിവിഷന്‍ താരങ്ങള്‍ക്കും പരിക്കേറ്റു.

ഒരു സ്വകാര്യ ചാനലില്‍ പരിപാടി അവതരിപ്പിച്ച് മടങ്ങുകയായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനായിരുന്നു കൊല്ലം സുധി. 2015 പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചിട്ടുണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :