കെ വി ആനന്ദിന് കൊവിഡ് സ്ഥിരീകരിച്ചു, മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടു‌നൽകിയില്ല

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (14:26 IST)
ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്‌ത ഛായാഗ്രാഹകൻ കെ‌വി ആനന്ദിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. അവസാനമായി കാണാൻ കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കിയിരുന്നു.

രണ്ടാഴ്‌ചകൾക്ക് മുൻപ് കെ.വി ആനന്ദിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തോടെ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇതിനിടെ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് കെ‌വി ആനന്ദ് ആശുപത്രിയിൽ എത്തിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണപ്രശ്‌നങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :