ഏതു വേഷവും ഇണങ്ങിയ ഭരത് ഗോപി

bharath Gopi
WDKBJ
സ്വയം വരിച്ച അഭിനയം
-
നാടകവും ഉദ്യോഗവുമായി കഴിയുന്പോള്‍ത്തന്നെ തിരുവനന്തപുരത്ത് കുളത്തൂര്‍ ഭാസ്കരന്‍ നായരും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നു രൂപം നല്‍കിയ "ചിത്രലേഖ ഫിലിം സൊസൈറ്റി' യുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

1971 ല്‍ അടൂര്‍ "സ്വയം വരം' ഒരുക്കിയപ്പോള്‍ അതില്‍ ഒരു വള്ളക്കാരന്‍റെ നിമിഷങ്ങള്‍ മാത്രം നീളമുള്ള റോളില്‍ പ്രത്യക്ഷപ്പെട്ടു. അതായിരുന്നു ചലച്ചിത്രത്തിലേക്കുള്ള കാല്‍വയ്പ്.

എന്നാല്‍ ഗോപി പിന്നീട് അറിയപ്പെട്ടതും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും അടൂരിന്‍െറ തന്നെ അടുത്ത ചിത്രമായ "കൊടിയേറ്റ' (77) ത്തിലൂടെയാണ്.

"കൊടിയേറ്റ്'ത്തിലെ ബുദ്ധി വികസിക്കാത്ത ഗ്രാമീണന്‍ - ശങ്കരന്‍കുട്ടിയുടെ കഥാപാത്രം - അദ്ദേഹത്തിന് ആദ്യത്തെ "ഭരത്' അവാര്‍ഡ് നേടിക്കൊടുത്തു. ദേശീയതലത്തില്‍ മികച്ച നടനുള്ള "ഭരത്' പട്ടം നേടുന്ന അവസാന നടന്‍ കൂടിയാണു ഗോപി (ഭരത്, ഉര്‍വശി പട്ടങ്ങള്‍ 77ല്‍ നിര്‍ത്തലാക്കി)

WEBDUNIA|
അതേവര്‍ഷം തന്നെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. തുടര്‍ന്ന് അദ്ദേഹം പേര് "ഭരത് ഗോപി' എന്നാക്കി മാറ്റി.മര്‍മരം, ഓര്‍മയ്ക്കായി എന്നീ ചിത്രങ്ങള്‍ക്ക് 1982 ലും, സന്ധ്യമയങ്ങും നേരത്തിന് 83ലും 85ലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഗോപിക്കായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :