കുംകി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA|
PRO
കൊല്‍ക്കത്തയിലെ റീത്താമ്മയ്ക്ക് കടുത്ത ആസ്ത്‌മ. ഐ സി യുവിലായിരുന്നത്രേ. വിളിച്ചുപറഞ്ഞപ്പോള്‍ മറ്റൊന്നുമാലോചിച്ചില്ല - പോയി കാണുക തന്നെ. ‘ഞാന്‍ വരുന്നു’ എന്നു പറഞ്ഞപ്പോള്‍ ‘നീയൊന്നും വരണ്ടാ കൊച്ചേ... എനിക്ക് കൊഴപ്പമൊന്നുമില്ല’ എന്ന് പറഞ്ഞു റീത്താമ്മ. എങ്കിലും എനിക്ക് ആ മനസ്സറിയാം, ഞാന്‍ വന്നിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ടാകും.

എന്‍റെ സുഖമില്ലായ്മ കാരണമാണ് വരേണ്ടെന്ന് റീത്താമ്മ പറയുന്നത്. തിരുവനന്തപുരത്ത്, എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് ഒന്നരവര്‍ഷത്തോളം ജീവിച്ചു. അന്ന് റീത്താമ്മയേ ഉണ്ടായിരുന്നുള്ളൂ. ആ നന്ദിയൊന്നും പറഞ്ഞാല്‍ തീരില്ല.

കൊല്‍ക്കത്തയ്ക്ക് ചെന്നൈയില്‍ നിന്ന് പോകാമെന്ന് രോഹിണി പറഞ്ഞു. അങ്ങനെയാണ് ചെന്നൈയിലെത്തിയത്. എന്നാല്‍ വന്നപ്പോള്‍ അവള്‍ പറയുന്നു രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാമെന്ന്. ഒറ്റയ്ക്ക് പോകണ്ടത്രേ. അവള്‍ കൂടി വരും കൊല്‍ക്കത്തയ്ക്ക്.

അങ്ങനെ രണ്ട് ദിവസത്തെ ഇടവേള കിട്ടിയപ്പോള്‍ - അവളുടെ സജഷനായിരുന്നു ‘ഒരു തമിഴ് സിനിമ’. രണ്ട് പടമുണ്ട്, ഏതിന് പോകണം? ‘നീ താനേ എന്‍ പൊന്‍‌വസന്തം’, ‘കും‌കി’. ഞാന്‍ ഗൌതം മേനോന്‍ ഫാനാണല്ലോ. അതുകൊണ്ട് രോഹിണി കരുതിയത് ഞാന്‍ കണ്ണും‌പൂട്ടി ‘പൊന്‍‌വസന്തം’ തെരഞ്ഞെടുക്കുമെന്നാണ്. എന്നാല്‍ എന്‍റെ മറുപടി കേട്ട് അവള്‍ അമ്പരന്നു - ‘കും‌കി’.

എന്‍റെ ആനപ്രാന്ത് അവള്‍ക്ക് അത്ര അറിയില്ല. കും‌കിയുടെ പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു - വയ്യായ്കയില്ലെങ്കില്‍ ഈ പടമൊന്ന് കാണണം. ഇതിന്‍റെ ഡയറക്ടര്‍ - പ്രഭു സോളമന്‍ - കക്ഷിയുടെ ‘മൈന’ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. അതുകൊണ്ടുതന്നെ ‘കും‌കി’ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

അടുത്ത പേജില്‍ - അവനൊരു കൊലകൊല്ലി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :