കസ്റ്റമര്‍കെയര്‍ കോളുകള്‍ ഇനി സൌജന്യമല്ല!

ജോയ്സ് ജോയ്

ചെന്നൈ| WEBDUNIA|
കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുമ്പോള്‍ മാത്രമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. പൈസ ഈടാക്കുമെന്നതിനാല്‍ പലരും ഐ വി ആര്‍ കൊണ്ടു തന്നെ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിരിക്കും ശ്രമിക്കുക. കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുമ്പോള്‍ ആദ്യം മുതല്‍ കമ്പ്യൂട്ടര്‍ ശബ്ദം നിര്‍ദ്ദേശിക്കുന്നത് അനുസരിക്കുകയാണെങ്കില്‍ ആക്ടിവേഷന്‍, ഡി-ആക്ടിവേഷന്‍ തുടങ്ങിയവ നടന്നു കിട്ടും. അപ്പോള്‍ പിന്നെ കൂടുതല്‍ സേവനങ്ങള്‍ അറിയാന്‍ നേരിട്ട് ആരും ‘കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവിനെ ആശ്രയിക്കില്ല. അതുകൊണ്ട് തന്നെ വിദൂരഭാവിയില്‍ വളരെ കുറച്ച് ഉപയോക്താക്കള്‍ മാത്രമേ കസ്റ്റമര്‍ കെയറിലേക്ക് കാശു മുടക്കി വിളിക്കാന്‍ തയ്യാറാകുകയുള്ളൂ എന്ന് വ്യക്തം.

ട്രായ് നിര്‍ദ്ദേശത്തിനു പിന്നില്‍

കസ്റ്റമര്‍ കെയറുകളിലേക്ക് ഉപദ്രവകരമായ രീതിയില്‍ വിളികള്‍ വരുന്നതാണ് ട്രായിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമികവിവരം. അതായത് ചിലര്‍ ഒപ്പിച്ച വികൃതികള്‍ക്ക് ബാക്കിയുള്ള ഒരു വലിയ വിഭാഗവും ക്രൂശിക്കപ്പെടുകയാണ്. ഇത്തരം വിളികളെ നേരിടാന്‍ വേറെ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്. മൂന്നു തവണയില്‍ കൂടുതല്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നവര്‍ പിന്നീട് വിളിക്കുമ്പോള്‍ ഐ വി ആര്‍ ഘട്ടത്തില്‍ തന്നെ വെച്ച് അത് അവസാനിപ്പിക്കത്തക്ക രീതിയിലുള്ള സംവിധാനം മൊബൈല്‍ ഓപ്പറേറ്റര്‍ കമ്പനികള്‍ക്ക് രൂപപ്പെടുത്താവുന്നതാണ്.

എന്നാല്‍ യഥാര്‍ത്ഥകാരണം ഇതൊന്നുമല്ലെന്നാണ് പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍. അടുത്തകാലത്ത് ഇന്ത്യയില്‍ പുതിയ നിരവധി മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ വന്നു. ഇവരെല്ലാം ഉപയോക്താവിന് വാഗ്ദാനം ചെയ്തത് കുറഞ്ഞ കോള്‍ റേറ്റുകളായിരുന്നു. ഇവരോട് പിടിച്ചു നില്‍ക്കാന്‍ എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങി എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാരും കോള്‍ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. മിനിറ്റിനു പത്തു പൈസയും സെക്കന്‍ഡിന് ഒരു പൈസയും ഒക്കെ ഇതിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ഈ നടപടി മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിയത്. ഈ ക്ഷീണം മാറ്റാനാണ് കസ്റ്റമര്‍ കെയര്‍ കോളുകള്‍ക്ക് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനികള്‍ ട്രായിക്ക് അപേക്ഷ നല്കുകയും ട്രായി ഇത് കഴിഞ്ഞദിവസം അംഗീകരിക്കുകയുമായിരുന്നു.

പല വിദേശരാജ്യങ്ങളിലും കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നതിന് പൈസ ഈടാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. മധ്യപ്രദേശിലും കൊല്‍ക്കത്തയിലും വെസ്റ്റ് ബംഗാളിലും ഇത് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. മഹാരാഷ്ട്രയിലും മുംബൈയിലും ഐഡിയയും ഇത് നടപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തമിഴ്നാട്ടില്‍ എയര്‍ടെല്ലും എയര്‍സെല്ലും ഇത് നടപ്പാക്കി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇന്ത്യ മുഴുവന്‍ ഇത് പ്രാബല്യത്തിലാകും. ദിവസവും ലക്ഷക്കണക്കിന് വിളികളാണ് കസ്റ്റമര്‍ കെയറുകളിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ കോള്‍ നിരക്ക് കുറച്ചതിലെ നഷ്ടം കസ്റ്റമര്‍ കെയര്‍ വിളികളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ കണക്കുക്കുട്ടല്‍.

അടുത്ത പേജില്‍ വായിക്കുക, ‘കോള്‍ സെന്‍ററുകളില്‍ തൊഴില്‍ നഷ്ടം’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :