വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അന്വേഷണം പുരോഗമിക്കുന്നു

കണ്ണൂര്‍‌| WEBDUNIA|
PRO
കണ്ണൂര്‍ തളിപ്പറമ്പില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും യുവാവും ജീവനൊടുക്കിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. പെണ്‍കുട്ടിയുടേതെന്നു കരുതുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കാന്‍ സഹായിച്ചുവെന്നു കരുതുന്ന വിദ്യാര്‍ഥിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.
ഇയാള്‍ കോയമ്പത്തൂരിലുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹപാഠിയും തിരുവനന്തപുരം സ്വദേശിയുമായ അരുണ്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ശനിയാഴ്ച രാവിലെയാണ് കുറ്റിക്കോല്‍ സ്വദേശിയായ പ്രവിതയെയും പരിയാരം നെല്ലിപ്പറമ്പിലെ വിനീഷിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മരിക്കുന്നതിനു മുമ്പ് ചിലരെ മൊബൈല്‍ ഫോണില്‍ വിളിച്ചതായാണ് പൊലീസിന്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. സിം കാര്‍ഡ്‌ ഒടിച്ച നിലയിലായിരുന്നു ലഭിച്ചതെങ്കിലും ഈ നമ്പറില്‍ നിന്ന്‌ ആരെയൊക്കെയാണ്‌ വിളിച്ചതെന്നു കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു.

അതേസമയം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതായി പൊലീസിന്‌ ഇതുവരെ വിവരം ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണുകളിലൂടെയാണ്‌ ദൃശ്യങ്ങള്‍ പ്രചരിച്ചതെന്നു കരുതുന്നു. പെണ്‍കുട്ടിയുടെ ദൃശ്യങ്ങളില്‍ മോര്‍ഫിങ്‌ നടത്തിയതായും സൂചനയുണ്ട്‌. തളിപ്പറമ്പിലെ രണ്ട്‌ സ്ഥാപനങ്ങളില്‍ നിന്നു കസ്റ്റഡിയിലെടുത്ത്‌ തിരുവനന്തപുരം സിഡാക്കിലേക്ക്‌ അയച്ച കംപ്യൂട്ടറുകളുടെ ഹാര്‍ഡ്‌ ഡിസ്ക്കുകളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :