അവളെ തനിച്ചാക്കി രക്ഷപ്പെടില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു- പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്

PTI
PTI
നമ്മള്‍ ഇതെല്ലാം അതിജീവിക്കുമെന്നും സുഖം‌പ്രാപിക്കുമെന്നും പറഞ്ഞാണ് ഞാന്‍ അവള്‍ക്ക് ധൈര്യം പകര്‍ന്നത്. എന്തൊക്കെ ഉണ്ടായാലും അവളെ തനിച്ചാക്കില്ലെന്ന നിശ്ചയദാര്‍ഢ്യം എനിക്കുണ്ടായിരുന്നു. ഇതൊന്നും സംഭവിച്ചത് അവള്‍ കാരണമല്ല, നമ്മള്‍ രണ്ട് പേരും ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു സംഭവം- അങ്ങനെ പറഞ്ഞാണ് ഞാന്‍ അവള്‍ക്ക് ധൈര്യം പകര്‍ന്നതെന്നും പറയുന്നു ആ യുവാവ്.

“ഞാനാണ് സംഭവത്തിലെ ദൃക്‌സാക്ഷി, എന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് എനിക്ക് ബോധമുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പൊലീസിന് എല്ലാ സഹായങ്ങളും ഞാന്‍ ചെയ്യും. പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കുന്നു എന്നതാണ് സുപ്രധാനം“. വധശിക്ഷ നല്‍കാന്‍ വകുപ്പുകള്‍ ഉണ്ടെങ്കിലും അത് നടപ്പാക്കുന്നത് രാഷ്ട്രീയപരമായ തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും യുവാവ് അഭിപ്രായപ്പെടുന്നു.

WEBDUNIA|
“സംഭവിച്ചതൊന്നും അവള്‍ കാരണമല്ലെന്ന് ഞാന്‍ പറഞ്ഞു“

പ്രതിഷേധങ്ങള്‍ സ്വാഗതാര്‍ഹമാണ്. പക്ഷേ അത് അക്രമത്തിലേക്ക് നീങ്ങുന്നതും രാഷ്ട്രീയവത്കരിക്കപ്പെടുന്നതും ശരിയല്ല. പ്രതികരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണം. നമ്മള്‍ പോരാടണം, നിശബ്ദരായിരുന്നു എല്ലാം സഹിക്കുന്നത് നാം തുടരുന്നത് ശരിയല്ലെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :