പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടയാന്‍ ശ്രമിച്ച 17-കാരിയെ ഒരാള്‍ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

സൌത്ത് ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലെ ഇ-ബ്ലോക്കില്‍ ആയിരുന്നു കൊല നടന്നത്. സദ്ന്മാനി(40) എന്ന സ്ത്രീയും മകള്‍ ബിന്നൊയും താമസിക്കുന്ന വീടിന്റെ ഗേറ്റിന് സമീപത്ത് വന്ന് അയല്‍ക്കാരനായ ജാവേദ് മൂത്രമൊഴിക്കുകയായിരുന്നു. സദ്മാനി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ അസഭ്യം പറയാന്‍ തുടങ്ങി. ശബ്ദം കേട്ട് പെണ്‍കുട്ടി വീടിന് പുറത്തേക്ക് വന്നു. ഇതിനിടെ ജാവേദ് തോക്കെടുത്ത് സദ്മാനിക്കും മകള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സദ്മാനിയുടെ ദേഹത്ത് ഒരു വെടിയുണ്ടയും മകളും വയറ്റില്‍ രണ്ട് വെടിയുണ്ടകളും തുളച്ചുകയറി.

ഇരുവരെയും ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകളുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്ന ഉടനെ തന്നെ ജവേദ് അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :