ശിവസേനാ തലവന്‍ ബാല്‍ താക്കറെ നവംബര്‍ 17 അന്തരിച്ചു. രാഷ്ട്രീയത്തിന്റെ വിവാദവഴികളിലൂടെയായിരുന്നു താക്കറെയുടെ സഞ്ചാരപഥം. കടുത്ത മഹാരാഷ്ട്രാവാദിയായ അദ്ദേഹം 1966ലാണ് ‘ശിവസേന’ എന്ന സംഘടന ആരംഭിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, ദേശീയതയെ ചോദ്യം ചെയ്യല്‍, കലാപം, ജനങ്ങളെ ഭീഷണിപ്പെടുത്തല്‍, കൊള്ളിവെയ്പ്പ്, കൊലപാതകം തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കുറ്റങ്ങള്‍ താക്കറെയ്ക്കും ശിവസേനയ്ക്കും മേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.