പതിനഞ്ചുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; നിര്‍ഭയയെ വെല്ലുന്ന സംഭവം നടന്നത് ഹരിയാനയില്‍

ഹരിയാന| സജിത്ത്| Last Modified തിങ്കള്‍, 15 ജനുവരി 2018 (10:56 IST)
ഹരിയാനയിലെ ജിന്ദ് ജില്ലയിൽ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. നിർഭയയ്ക്കുണ്ടായ പോലെ വലിയ പീഡനം നേരിട്ടാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് കൂട്ടമാനഭംഗത്തിനിരയായ നിലയിൽ പെൺകുട്ടിയെ പുഴക്കരയിൽ കണ്ടെത്തിയത്.

കുട്ടിയുടെ ആന്തരികാവയവങ്ങളിലും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ തല, മുഖം, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളാണുള്ളത്. ശ്വാസകോശം തകർന്ന നിലയിലുമാണ്. പ്രതികളിലൊരാൾ കുട്ടിയുടെ നെഞ്ചിൽ കയറി ഇരുന്നതാണ് ഇതിന് കാരണമായതെന്ന് ഫൊറൻസിക് വിഭാഗം തലവൻ ഡോ.എസ്.കെ.ധത്തർവാൾ പറഞ്ഞു.

മാത്രമല്ല, കുട്ടിയുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ്. കൂട്ടമാനഭംഗത്തിന്റെയും വളരെ മോശം പ്രവർത്തികളുടേയും അടയാളങ്ങളാണ് അവയെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രതികൾ കൂർത്ത വസ്തുക്കൾ കുട്ടിയുടെ ശരീരത്തിൽ കയറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള ചിത്രങ്ങളും റിപ്പോർട്ടും
നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫൊറൻസിക് വിദഗ്ധൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :