പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം

രാവണന്‍റെ ഹോമവിഘ്നം

ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് ചെന്നു ചൊല്ലീടിനാന്‍:
“അര്‍ക്കാത്മജാദിയാം മര്‍ക്കട‌വീരരു&
മര്‍ക്കാന്വേയോല്‍ഭുതനാകിയ രാമനും
ഒക്കെയൊരുമിച്ചു വാരിധിയും കട&
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു
ശുക്രാരിമുഖ്യ നിശാചരന്മാരെയു&
മൊക്കെയൊടുക്കി ഞാനേകാകിയായിതു&
ദു:ഖമുള്‍ക്കൊണ്ടിരിക്കുമാറായിതു
സല്‍‌ഗുരോ! ഞാന്‍ തവ ശിഷ്യനല്ലോ വിഭോ!“
വിജ്ഞാനിയായ രാവണനാലിനി
വിജ്ഞാപിതനായ ശുക്രമഹാമുനി
രാവണനോടുപദേശിച്ചിതെങ്കില്‍ നീ
ദേവതമാരെ പ്രസാദംവരുത്തുക
ശീഘ്രമൊരു ഗുഹയും തീര്‍ത്തു ശത്രുക്കള്‍
തോല്‌ക്കും‌പ്രകാരമതിരഹസ്യസ്ഥലേ
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക
വന്നുകൂടും ജയമെന്നാല്‍ നിനക്കേടോ!
വിഘ്നംവരാതെ കഴിഞ്ഞുകൂടുന്നാകി&
ലഗ്നികുണ്ഡത്തിങ്കല്‍നിന്നു പുറപ്പെടും
ബാണതൂണീരം‌ചാപശ്വരഥാദികള്‍
വാനവരാലുമജയ്യനാം പിന്നീ നീ.
മന്ത്രം ഗ്രഹിച്ചുകൊള്‍കെന്നോടു സാദര&
മന്തരമെന്നിയേ ഹോമം കഴിക്ക നീ.”
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു
രക്ഷോഗണാധിപനായ രാവണന്‍
പന്നഗലോകസമാനനായ്ത്തീര്‍ത്തിതു
തന്നുടെ മന്ദിരം തന്നില്‍ ഗുഹാതലം
ദിവ്യമാം ഗവ്യഹവ്യാദി ഹോമായ സ&
ദ്രവ്യങ്ങള്‍ തത്ര സമ്പാദിച്ചുകൊണ്ടവന്‍
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതില്‍
ശങ്കാവിഹീനമകം പുക്കു ശുദ്ധനായ്
ധ്യാനമുറപ്പിച്ചു തല്‍‌ഫലം പ്രാര്‍ത്ഥിച്ചു
മൌനവും ദീക്ഷിച്ചു ഹോമവും തുടങ്ങിനാന്‍.
വ്യോമമാര്‍ഗ്ഗത്തോളമുത്ഥിതമായൊരു
ഹോമധൂപം കണ്ടു രാവണസോദരന്‍
രാമചന്ദ്രനു കാട്ടിക്കൊടുത്തീടിനാന്‍
1| 2| 3| 4| 5| 6
കൂടുതല്‍
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം
രാമായണപാരായണം-ഇരുപത്തിനാലാം‌‌ദിവസം
രാമായണപാരായണം-ഇരുപത്തിമൂന്നാം‌ദിവസം