വെറും 40 മിനിറ്റ്, വീണത് മൂന്നാം നമ്പര്‍താരം; സിന്ധു വീണ്ടും ലോക ബാഡ്മിന്റൻ ചാമ്പ്യന്‍‌ഷിപ്പ് ഫൈനലിൽ

  world championships , pv sindhu , ചെന്‍ യു ഫെയെ , ലോക ബാഡ്‌മിന്റണ്‍ , പി വി സിന്ധു
ബാസൽ (സ്വിറ്റ്സർലൻഡ്)| Last Modified ശനി, 24 ഓഗസ്റ്റ് 2019 (16:10 IST)
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ തോല്‍പിച്ച് ഇന്ത്യയുടെ പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍. തായ് സു യിങ് എന്ന വമ്പന്‍ കടമ്പ കടന്നെത്തിയ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയിച്ചത്. സ്‌കോര്‍: 21-7, 21- 14.

തീർത്തും ഏകപക്ഷീയമായി മാറിയ സെമി പോരാട്ടം 40 മിനിറ്റു മാത്രമാണ് നീണ്ടത്. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ചെൻ യു ഫെയ്. സിന്ധു അഞ്ചാമതും.

ആദ്യ ഗെയിം അനായാസമായി തന്നെ സ്വന്തമാക്കിയ സിന്ധുവിനെതിരേ മികച്ച റാലികളോടെ ഫെയി രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിന്ധുവിന്റെ ചില പിഴവുകളില്‍ നിന്ന് തുടക്കത്തില്‍ മുതലെടുക്കാന്‍ കഴിഞ്ഞെങ്കിലും ഈ പോരാട്ടവീര്യം അവസാന വരെ നിലനിര്‍ത്താന്‍ ഫെയിക്കായില്ല.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ മൂന്നാം ഫൈനലാണിത്. 2018ലും 2017ലും. രണ്ട് തവണയും കലാശപ്പേരില്‍ തോല്‍വിയായിരുന്നു ഫലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :