മുംബൈയില്‍ 17കാരി കൂട്ടമാനഭംഗത്തിനിരയായി

മൂംബൈ| WEBDUNIA|
PRO
മുംബൈയിലെ പ്രാന്തപ്രദേശമായ ബോറിവാലിയില്‍ 17കാരി കൂട്ടമാനഭംഗത്തിനിരയായി. ഉത്തര്‍പ്രദേശുകാരിയായ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. കഴിഞ്ഞരാത്രിയാണ് നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തത്.

ഉപേക്ഷിച്ച പെണ്‍കുട്ടി തന്റെ ആണ്‍ സുഹൃത്തിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ പെണ്‍കുട്ടിയെ പരിചയക്കാരനായ ഓട്ടോ ഡ്രൈവര്‍ സോനു കാംബ്ലെ വഴിയില്‍ തടഞ്ഞ് ലിങ്ക് റോഡില്‍ നിര്‍ത്തിയിട്ട ടെംപോയില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളായ ജയ്പ്രകാശ്പാല്‍, അസ്‌ലം ഖാന്‍ എന്നിവര്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഒരു വഴിയാത്രക്കാരനും ബലാല്‍സംഗം ചെയ്തതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ നിലവിളികേട്ട മറ്റൊരു യാത്രക്കാരനാണ് സംഭവസ്ഥലത്തു നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതും ജയ്പ്രകാശിനെ പൊലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്.

ഇതില്‍ മൂന്നുപേരെയും കഴിഞ്ഞ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :