ബസിനുള്ളില്‍ പിഡനശ്രമം: സഹോദരിമാരെ പുറത്തേക്കെറിഞ്ഞു

 പീഡന ശ്രമം , ബസിനുള്ളില്‍ പീഡന ശ്രമം , ഹരിയാന
ചണ്ഡിഗഡ്| jibin| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (12:33 IST)
ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ പീഡന ശ്രമം ചെറുത്ത സഹോദരിമാരായ രണ്ടു പെൺകുട്ടികളെ ആക്രമികള്‍ പുറത്തേക്കെറിഞ്ഞു. ഹരിയാനയിലെ ബസിലാണ് ഡൽഹി പീഡനത്തിന് സമാനമായ സംഭവം ഉണ്ടായത്.

കഴിഞ്ഞ ദിവസം ബസില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരിമാരായ ഇരുപത്തിരണ്ടു കാരി അരതികുമാറും പത്തൊൻപതുകാരി പൂജയുമാണ്
ആക്രമിക്കപ്പെട്ടത്. ഇരുവരും തിരക്കുള്ള റോത്തക്കിൽ നിന്ന് സോനാപ്പേട്ടിലേക്കു റോഡ് വെയ്സ് ബസില്‍ യാത്ര ചെയ്യവെ യുവാക്കൾ സഹോദരിമാരോട് അശ്ലീലം കലർന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു.

ഈ സമയം ബസില്‍ യാത്ര ചെയ്തിരുന്ന പുരുഷന്മാരടക്കമുള്ളവര്‍ സംഭവത്തില്‍ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സഹോദരിമാരുടെ ശരീരത്തില്‍ തലോടുകയും പിടിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടികളെ സഹായിക്കാന്‍ ആരും വരാതിരുന്നതിനെ തുടര്‍ന്ന് യുവതികള്‍ തന്നെ ആക്രമികളെ നേരിടുകയായിരുന്നു.

സ്വയം രക്ഷയ്ക്കായി അവർ ബൽറ്റ് ഊരി അടിക്കാൻ തുടങ്ങിയതോടെ കൂടുതല്‍ കോപാകുലരായ ആക്രമികള്‍ പെൺകുട്ടികളെ തള്ളിയും ചവിട്ടിയും ബസില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന ഒരു ഗർഭിണി മാത്രമാണ്
സഹായത്തിനെത്തിയത്. ഇവര്‍ ബസില്‍ നിന്ന് വീണ സഹോദരിമാരെ
തൊട്ടടുത്ത സ്റ്റോപ്പിലിറങ്ങി തിരികെ വന്ന് പെൺകുട്ടികളെ പരിചരിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

പൊലീസ്
കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താൻ കാര്യമായ ശ്രമം നടത്തിയില്ല.എന്നാൽ, സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. സഹോദരിമാര്‍ കമ്പ്യൂട്ടർ വിദ്യാർഥികളാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :