'ഹരിലാല്‍ മനുവിനെ ബലാത്സംഗം ചെയ്തു’; ഗാന്ധിജിയുടെ കത്ത് ലേലത്തിന്

ലണ്ടന്‍| Last Modified വ്യാഴം, 15 മെയ് 2014 (11:31 IST)
സ്‌ത്രീവിഷയവും മദ്യാസക്‌തിയും ഉള്‍പ്പെടെ മൂത്തമകന്‍ ഹരിലാലിന്റെ മോശം പ്രവര്‍ത്തികളെ കുറിച്ച്‌ വ്യാകുലപ്പെടുന്ന രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ മൂന്ന്‌ കത്തുകള്‍ ലേലത്തിന്‌. ബന്ധുവും ഗാന്ധിയുടെ ശിഷ്യയുമായ മനുവിനെ പോലും ഹരിലാല്‍ ബലാത്സംഗം ചെയ്‌തിരുന്നുവെന്ന് കത്തില്‍ പറയുന്നു‌.

1935 കളില്‍ എഴുതിയ കത്തുകളില്‍ ഹരിലാലിന്റെ മോശം സ്വഭാവത്തെക്കുറിച്ച്‌ ഗാന്ധി വ്യാകുലപ്പെടുന്ന രീതിയിലാണ്‌ കത്തുകള്‍. ഗാന്ധിയുടെ കൂടെ സബര്‍മതി ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ശിഷ്യ മനുവിനെ ബലാത്സംഗം ചെയ്‌തെന്ന്‌ അവര്‍ പറഞ്ഞതായി കത്തില്‍ ഗാന്ധി പറയുന്നു. “നിന്നെക്കുറിച്ച്‌ ആശങ്കകരമായ കാര്യങ്ങളാണ് മനു പറയുന്നത്‌. നന്നേ ചെറുപ്പത്തില്‍ തന്നെ നീ അവളെ ബലാത്സംഗം ചെയ്‌തെന്നും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വൈദ്യസഹായം വേണ്ടി വന്നെന്നും അവള്‍ പറഞ്ഞു”, ഗാന്ധി കത്തില്‍ പറയുന്നു.ഹരിലാലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ കേള്‍ക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ തനിക്ക്‌ തലവേദന ഉണ്ടാക്കുന്നതാണെന്ന്‌ മറ്റൊരു കത്തില്‍ ഗാന്ധി പറയുന്നു.

കത്തുകള്‍ ഷ്രോഫ്‌ഷെര്‍ ആസ്‌ഥാനമായ മുള്ളോക്ക്‌ എന്ന സ്‌ഥാപനം അടുത്തയാഴ്‌ച ഇംഗ്‌ണ്ടില്‍ ലേലം ചെയ്യും. യാതൊരു കേടുപാടുകളുമില്ലാത്ത ഗുജറാത്തിയില്‍ എഴൂതിയിരിക്കുന്ന കത്തിന്‌ 50,000 മുതല്‍ 60,000 പൗണ്ടുകള്‍ വരെ കത്തിന്‌ പ്രതീക്ഷിക്കുന്നു. മുള്ളോക്ക്‌ ലേലത്തിനായി വെയ്‌ക്കുന്ന ചരിത്രവസ്‌തുക്കളിലാണ്‌ കത്തുമുള്ളത്‌. ഗാന്ധിയും മകനും തമ്മിലുള്ള പ്രശ്‌നാധിഷ്‌ഠിത ബന്ധത്തിന്റെ പുതിയ തെളിവാണ്‌ കത്ത്‌. ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെയാണ്‌ കത്ത്‌ ലേലസ്‌ഥാപനത്തിന്‌ കിട്ടിയത്‌. ഇംഗ്ലണ്ടില്‍ നിയമം പഠിക്കണമെന്നും പിതാവിനെ പോലെ അഭിഭാഷകനാകണം എന്നുമായിരുന്നു ഹരിലാലിന്റെ ആഗ്രഹം. എന്നാല്‍ പാശ്‌ചാത്യ വിദ്യാഭ്യാസത്തെ ഗാന്ധി എതിര്‍ത്തു. ഇതിനെ തുടര്‍ന്ന്‌ 1911- ല്‍ ഹരിലാല്‍ കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...