വിജയിച്ചത് ജനപക്ഷ രാഷ്ട്രീയം

ഡല്‍ഹി, കെജ്രിവാള്‍, തെരഞ്ഞെടുപ്പ്
വിഷ്ണു ലക്ഷ്‌മണ്‍| Last Updated: ചൊവ്വ, 10 ഫെബ്രുവരി 2015 (11:44 IST)
ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതൊടെ രാജ്യത്ത് പുതിയൊരു ജനപക്ഷ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിന്റെ എട്ടുമാസത്തെ ഭരണത്തിന്റെ വിലയിരുത്തലായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകള്‍ മോഡിയുടെ കോര്‍പ്പറേറ്റ് രാഷ്ട്രീയമല്ല കെജ്രിവാളിന്റെ ജനപക്ഷ രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യം എന്നാണ്.

ഒരുപക്ഷെ രാജ്യത്തെ ഇടതുപക്ഷം പരാജയപ്പെട്ടിടത്താണ് ബിജെപിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിടാന്‍ എ‌എപിക്കായത് എന്നത് ഇടതുപക്ഷം ഇരുന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ പക്ഷത്തുനിന്ന് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ അകന്നുനിന്ന വിടവിലാണ് കെജ്രിവാളും എ‌എപിയും കടന്നുവന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.

വര്‍ഗീയതയൊ, ന്യൂനപക്ഷ പ്രീണനമൊ, വികസനമോ അല്ല കെജ്രിവാള്‍ മുന്നൊട്ട് വച്ചത്. കുടിവെള്ളം, വെദ്യുതി, ഡല്‍ഹിയുടെ സംസ്ഥാന പദവി, ചേരികളിലെ പ്രശ്നം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളാണ് എ‌എപി മുന്നൊട്ട് വച്ചത്. കണ്ണഞ്ചിക്കുന്ന പ്രചാരണ കോലാഹലങ്ങളൊ, വമ്പന്‍ താര നിരയുടെ പ്രചാരണ റാലികളൊ ആയിരുന്നില്ല ആം ആദ്മി പാര്‍ട്ടിയുടെ കൈമുതല്‍. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ചെറിയ ചെറിയ യോഗങ്ങളില്‍ കൂടി അവരുടെ പ്രശ്നങ്ങള്‍ അടുത്തറിയുകയായിരുന്നു എ‌എപി ചെയ്തത്.

അതുകൊണ്ടു തന്നെ അവരുടെ പ്രചാരണങ്ങളില്‍ മറ്റാരേക്കാളും ജനങ്ങളുടെ വികാരം പ്രതിഫലിച്ചു. എന്നാല്‍ കോണ്‍ഗ്രസിനൊ, ബിജെപിക്കൊ അത് പേരിനു പോലും അവകാശപ്പെടാനുണ്ടായിരുന്നില്ല എന്നത് ശ്രദ്ദേയമാണ്. ഇനി കോണ്‍ഗ്രസും ബിജെപിയും ഇരുന്നു ചിന്തിക്കേണ്ട കാര്യമാണ് എ‌എപിയുടെ മിന്നുന്ന വിജയം. വികസന അജണ്ഡകളൊ പ്രഭാവമൊ അല്ല ജനങ്ങളുടെ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് എന്ന് ഇരു പാര്‍ട്ടികളും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

തുടര്‍ച്ചയായുള്ള തിരിച്ചടികളില്‍ നിന്ന് കോണ്‍ഗ്രസ് ഇനിയും പാഠം പഠിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് തിരിച്ചടികള്‍ക്ക് പിന്നാലെ രാഹുലിനെ മാറ്റി പ്രിയങ്കയെ കൊണ്ടുവരാന്‍ ചിലര്‍ മുറവിളികൂട്ടുന്നത്. നെഹ്‌റു കുടുംബങ്ങളെ അധാരമാക്കി തിരിയുന്ന രീതിയില്‍ നിന്ന് മാറാതെ കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവുണ്ടാവുകയില്ല. പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബിജെപിയുടെ സ്ഥിതിയും ഇതുതന്നെയായിരിക്കും എന്നതു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഡല്‍ഹിയിലെ 12 ന്യൂനപക്ഷ മണ്ഡലങ്ങളിലും എ‌എപി ലീഡ് ചെയ്തു എന്നത് മറ്റൊരു സൂചനയാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മണ്ഡലങ്ങളാണ് ഇപ്പോള്‍ മാറി ചിന്തിച്ചിരിക്കുന്നത്. പ്രീണനവുമില്ല, വര്‍ഗീയതയുമില്ല തികച്ചു മതേതരമായ കാഴ്ചപ്പാട് മുന്നൊട്ട് വച്ച എ‌എപിക്ക് ന്യൂനപക്ഷങ്ങള്‍ പിന്തുണ നല്‍കിയതില്‍ അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസിന്റെ പ്രീണന മതേതരത്വമല്ല യാഥാഥ്യമെന്ന് ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

അതേസമയം നാലില്‍ മൂന്ന് ഭൂരിപക്ഷം എന്നത് എ‌എപിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപി മാത്രെഅം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ അതേ അവസ്ഥയാണ് ഇന്ന് എ‌എപിക്കുമുണ്ടായിരിക്കുന്നത്. ജനങ്ങളുടെ വലിയ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ് ഇത്രയും വലിയ ഭൂരിപക്ഷം. എന്നാല്‍ അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാന്‍ എ‌എപിക്കും കെജ്രിവാളിനും സാധിച്ചില്ലെങ്കില്‍ ഇതേ ജനങ്ങള്‍ തന്നെ അവരെ തിരിച്ചിറക്കും എന്നത് തീര്‍ച്ച. കാരനം മോഡൊ രാജ്യത്തിനു നല്‍കിയതുപോലെയുള്ള ഒരുപക്ഷ മുഖ്യധാരാ കക്ഷികള്‍ നല്‍കാന്‍ മടിക്കുന്ന വാഗ്ദാനങ്ങളാണ് എ‌എപി നല്‍കിയിരിക്കുന്നത്. അവര്‍ക്ക് അത് നിറവേറ്റാന്‍ സാധിക്കട്ടെ എന്ന് നമ്മള്‍ക്ക് ആശിര്‍വദിക്കാം. കെജ്രിവാളിന് എല്ലാവിധ ഭാവുകങ്ങളും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് ...

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ
എന്‍ഐഎ കസ്റ്റഡിയിലുള്ള റാണയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!
ക്ലിനിക്കിലെ ചികിത്സയ്ക്കിടെ തെറ്റായ ഭ്രൂണം ഇംപ്ലാന്റ് ചെയ്തപ്പോഴാണ് പിശക് സംഭവിച്ചത്.