ഹിമാചലില്‍ ബസ് അണക്കെട്ടിലേക്ക് മറിഞ്ഞ് 15 മരണം

ഷിംല| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (12:16 IST)
ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ അണക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 15 മരണം. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഋഷികേശില്‍ നിന്ന് ബിലാസ്പൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 35ഓളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിന്റെ ജനാലുകളെല്ലാം അടഞ്ഞുകിടന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

ഡാമിനു മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ബസിന്റെ നിയന്ത്രണം വിട്ട് വെള്ളത്തിലേയ്ക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :