തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; ബിജെപി എംഎൽഎയെ ജയിലിലടയ്ക്കാൻ കോടതി ഉത്തരവ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 10 നാണ് രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

Last Modified വെള്ളി, 29 മാര്‍ച്ച് 2019 (12:09 IST)
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മധ്യപ്രദേശില്‍ ബിജെപി എംഎൽഎ ദിലീപ് സിങ് പരിഹാറിന് ജയില്‍ശിക്ഷ. നീമുച്ച് പ്രാദേശിക കോടതിയുടേതാണ് ഉത്തരവ്. ദിലീപ് സിങ്ങിനൊപ്പം മറ്റൊരു ബി.ജെ.പി നേതാവിനും കോടതി ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടില്ല.

മന്ദൗസറില്‍ സിറ്റിങ് എംപിയായ സുധീര്‍ ഗുപ്തയെ റീ നോമിനേറ്റ് ചെയ്തതില്‍ ആഘോഷം സംഘടിപ്പിച്ച് വ്യാഴാഴ്ച വൈകുന്നേരം കരിമരുന്ന് പ്രയോഗവും ബൈക്ക് റാലിയും ബി.ജെ.പി നേതാക്കള്‍ സംഘടിപ്പിച്ചിരുന്നു. ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പൊലീസിന് പരാതിനല്‍കുകയായിരുന്നു. ദിലീപ് സിങ് പരിഹാറിനെ കൂടാതെ നീമുച്ച് മുനിസിപ്പാലിറ്റി ചെയര്‍മാനും ബി.ജെ.പി ജില്ലാ നേതാവുമായ രാകേഷ് ജെയിന്‍, സന്തോഷ് ചോപ്ര, ജീതു തല്‍റേജ, ആയുഷ് കോത്താരി മറ്റു 25 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 10 നാണ് രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :