കേരളം ഇടത്തോട്ട്; പാലായില്‍ മാണിക്ക് പ്രതീക്ഷ മാത്രമാകുന്നു, പിണറായിക്ക് 18000 വോട്ടിന്റെ ലീഡ്, മുകേഷ് വിജയം ഉറപ്പിച്ചു

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്

 കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2016, കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് ഫലം, കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2016, തിരഞ്ഞെടുപ്പ് ഫലം, ഉമ്മന്‍‌ചാണ്ടി, വി എസ്, പിണറായി, മാണി, പി സി ജോര്‍ജ്ജ്, ഗണേഷ്, കുമ്മനം, രാജഗോപാല്‍, രമ, ധര്‍മ്മടം, പുതുപ്പള്ളി, മലമ്പുഴ, നികേഷ് കുമാര്‍, കുഞ്ഞാലിക്കുട്ടി, ലീഗ്, എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 19 മെയ് 2016 (10:16 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡോടെ മുന്നില്‍. യുഡിഎഫ് ഒരു ഘട്ടത്തില്‍ ഒപ്പമെത്തിയെങ്കിലും പിന്നീട് തിരിച്ചടി നേരിടുകയായിരുന്നു. ആദ്യഘട്ട ഫലത്തില്‍ ഉടുമ്പഞ്ചോലയിലെ സിപിഎം സ്ഥാനാര്‍ഥി എംഎം മണി മുന്നിലാണ്. കൊല്ലത്ത് സിപിഎം സ്ഥാനാര്‍ഥിയുംനടനുമായ മുകേഷ് വിജയം ഉറപ്പിച്ചു.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാര്‍ കെ എം മാണി പാലായില്‍ വിജയ പ്രതീക്ഷയില്‍. എന്‍സിപി നേതാവും ഇടത് സ്ഥാനര്‍ഥിയുമായ മാണി സി കാപ്പനാണ് രണ്ടാമത്‍. വ്യക്തമായ ഭൂരിപക്ഷത്തില്‍ നിന്നാണ് കെ എം മാണിക്ക് തകര്‍ച്ച നേരിട്ടത്. ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ലീഡ് ചെയ്യുന്നു.18000 വോട്ടിന്റെ ലീഡാണ് പിണറായിക്ക് നിലവിലുള്ളത്.

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും. ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :