'എൻപിആർ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ല,കമൽ വർഗീയവാദി'- വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (14:32 IST)
ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലെക്ക് പോകേണ്ടിവരുമെന്ന് ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണൻ. സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയണമെന്ന് ആഹ്വാനം ചെയ്ത അരുന്ധതി റോയ് രാഷ്ട്രീയ മന്തരയാണെന്നും പിണറായി വിജയനെ കൊണ്ട് തന്നെ കേരളത്തിൽ നടപ്പിലാക്കുമെന്നും അല്ലെങ്കിൽ കേരളത്തിന് റേഷൻ ലഭിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനേയും ചെന്നിത്തലയേയും ഡിറ്റൻഷൻ സെന്ററുകളിൽ അടക്കണമെന്നും ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.


മുസ്ലീം ലീഗ് മതവർഗീയവാദികളെ കയറൂരി വിട്ടിരിക്കുകയാണ്. ഗൾഫിലുള്ള ഹിന്ദുക്കളെ ചിലർ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാൽ പാകിസ്താനിലേക്ക് പോകേണ്ടിവരും-ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സിനിമാക്കാരുടെ സമരത്തിൽ മാന്യന്മാരായ ആരും പങ്കെടുത്തില്ലെന്നും സംവിധായകൻ കമൽ വർഗീയവാദിയാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ചലചിത്ര അക്കാദമി പ്രവർത്തിക്കുന്നത് മോദി കൊടുക്കുന്ന പണം കൊണ്ടാണെന്ന് ഓർക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :