മഴയില്‍ മുങ്ങി നഗരങ്ങള്‍

വരാനിരിക്കുന്നത് കനത്ത മഴ; സംസ്ഥാനത്ത് വന്‍ നാശനഷ്ടം, മഴ നിന്നു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

തിരുവനന്തപുരം| aparna| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (07:25 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കനത്ത മഴ. രട്ണ്‍ ദിവസമായി പെയ്യുന്ന ശക്തി കുറയാതെ നിന്നു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. രണ്ടു ദിവസം കൂടി ഇതേതോതില്‍ മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇതിനോടകം വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതാണ് ദിവസങ്ങളായി ശക്തിയില്‍ പെയ്യുന്ന മഴയ്ക്ക് കാരണം. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ശക്തി കുറയും. ഇന്നലെ പാലക്കാട് അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചിരുന്നു. കണ്ണൂരില്‍ രണ്ട് പേരും മരിച്ചു.

രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. അട്ടപ്പാടി ആനക്കല്ലില്‍ ഇന്നു പുലര്‍ച്ചെ ഉരുള്‍പൊട്ടി. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം നഗരം മഴയില്‍ മുങ്ങി.

കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. 16 ശതമാനമാണു സംസ്‌ഥാനത്തെ മഴക്കുറവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :