പാരിസില്‍ വീണ്ടും വെടിവയ്പ്പ്; പൊലീസുകാര്‍ക്ക് വെടിയേറ്റു, ആക്രമികള്‍ രക്ഷപ്പെട്ടു

  പാരിസില്‍ വെടിവെപ്പ് , പാരീസ് ആക്രമണം , പൊലീസ് , ഫ്രാന്‍സില്‍ ഭീകരാക്രമണം
പാരീസ്| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (10:36 IST)

കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തുനു പിന്നാലെ പാരീസില്‍ വീണ്ടും വെടിവെപ്പ്. പൊലീസ് നടത്തിയ റെയ്‌ഡിനിടെയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. വടക്കന്‍ പാരീസിലെ സെന്റ് ഡെന്നിസിലാണു വെടിവെപ്പ് ഉണ്ടായത്. നിരവധി പൊലീസുകാര്‍ക്കു പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റെയ്‌ഡിനിടെ പൊലീസിനു നേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് സംഘം വെടിവെക്കുകയായിരുന്നു. രൂക്ഷമായ വെടിവെപ്പാണ് ഉണ്ടായത്. സംഭവശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. കൂടുതല്‍ പൊലീസ് സംഘം പ്രദെശത്തേക്കു നീങ്ങുകയാണ്.

അതേസമയം, ജര്‍മനി-ഹോളണ്ട് സൌഹൃദ മത്സരം നടക്കുന്ന ജര്‍മനിയിലെ ഹനോവര്‍ സ്‌റ്റേഡിയത്തിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്റേഡിയത്തില്‍ നിന്ന് ആരാധകരെ ഒഴിപ്പിക്കുകയും മത്സരം വീക്ഷിക്കാനെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കല്‍ അടക്കമുള്ള ഉന്നത നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്‌തു. ഇരുടീമിന്റെയും താരങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.

ഭീകരാക്രമണം നേരിട്ട ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഉദ്ദേശിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. മത്സരം തുടങ്ങുന്നതിന് 90 മിനിട്ട് മുന്‍പാണ് പൊലീസ് സ്റ്റേഡിയം ഒഴിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏഞ്ചല മെര്‍ക്കല്‍ ബെര്‍ലിനിലേക്ക് തിരിച്ചുപോയി. കഴിഞ്ഞയാഴ്ച ജര്‍മനി-ഫ്രാന്‍സ് സൌഹൃദ മത്സരം നടക്കുന്നതിനിടെയാണ് പാരീസില്‍ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിനു ശേഷം ജര്‍മനിയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :