സണ്ണിയോടൊപ്പം 25 ദിവസം നിഷാന്തുമുണ്ടായിരുന്നു, യാത്ര പറയാൻ കഴിഞ്ഞില്ല; സണ്ണി ലിയോണിനോടൊപ്പമുണ്ടായിരുന്ന ഓർമകൾ പങ്കുവെച്ച് നിഷാന്ത് സാഗർ

സണ്ണി ലിയോണിന്റെ കൂടെ 25 ദിവസം; ഓർമകൾ പങ്കുവെച്ച് നിഷാന്ത് സാഗർ

aparna shaji| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (14:07 IST)
ഉടലഴക് കൊണ്ട് ഇന്ത്യൻ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച സണ്ണി ലിയോണിന്റെ ആദ്യ നായകൻ മലയാളി നടൻ ആണെന്ന സത്യം കൗതുകത്തോടെയാണ് ആരാധകർ കേട്ടത്. സണ്ണിക്കൊപ്പം ഇരുപത്തിയഞ്ചു ദിവസത്തെ ഷൂട്ടിങ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് നിഷാന്ത് വെളിപ്പെടുത്തി. സണ്ണിയുടെ ആദ്യ നായകൻ നിഷാന്ത് ആണെന്ന വാർത്ത വന്നതിനുശേഷം മാതൃഭൂമി ഡോട്. കോമിനോട് പ്രതികരിക്കുകയായിരുന്നു നിഷാന്ത്.

നിഷാന്ത് എത്തിയതിനും രണ്ട് ദിവസം കഴിഞ്ഞാണ് സണ്ണി ലൊക്കേഷനിൽ എത്തിയത്. നിരവധി കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. വളരെ നല്ല പ്രകൃതമാണ് സണ്ണിയുടേത്. പെട്ടന്ന് തന്നെ എല്ലാവരുമായി സൗഹൃദത്തിലാകുന്ന നല്ല പെരുമാറ്റം. താനുമായി നല്ല അടുപ്പത്തിലായിരുന്നുവെന്ന് നിഷാന്ത് വ്യക്തമാക്കി. എന്നാല്‍, പോകുമ്പോള്‍ കാണാനോ യാത്ര പറയാനോ കഴിഞ്ഞിരുന്നില്ല. പിന്നീട് കാണാനോ ബന്ധപ്പെടാനോ കഴിഞ്ഞതുമില്ല എന്ന് നിഷാന്ത് പറയുന്നു.

ഗുലാബ് പ്രേംകുമാറും നാസര്‍ അല്‍ റുഖായിഷിയും ചേര്‍ന്ന് നിര്‍മിച്ച് മാര്‍ക്ക് റാറ്റലിങ് എന്ന അമേരിക്കക്കാരന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് സണ്ണി ലിയോണിനോടൊപ്പം നിഷാന്ത് സാഗർ അഭിനയിച്ചത്. ചിത്രത്തിന് പക്ഷേ വെളിച്ചം കാണാൻ സാധിച്ചില്ല. ആകെ പുറംലോകം കണ്ടത് ഒരു ട്രെയിലറും കുറച്ച് ലൊക്കേഷന്‍ ചിത്രങ്ങളും മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :