പ്രാ‍യപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി പബ്ലിക്ക് ടോയ്‌ലെറ്റിൽ തള്ളി; വീട് പരിശോധിക്കാനെത്തിയ പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി പ്രതിയുടെ സഹോദരി, സംഭവം ഇങ്ങനെ

Last Modified ബുധന്‍, 10 ഏപ്രില്‍ 2019 (13:11 IST)
മുംബൈ: ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് പരിശോധിക്കാനെത്തിയെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കുടുംബാംഗങ്ങളെ പൊലീസ് പിടികൂടി. വടിവേൽ ഏലീയാൽ ദേവേന്ദ്ര ഗുണ്ടപ്പ എന്ന പ്രതിയെ കുടുംബത്തെയാണ് പൊലീസ് പിടികൂടിയത്. ഒൻപത് വയസായ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി പബ്ലിക് ടോയ്‌ലെറ്റിൽ തള്ളിയ കേസിൽ വടിവേൽ പിടിയിലായിരുന്നു.

ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്ദേരിയിലെ വടിവേലിന്റെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗരെ കുടുംബാംഗങ്ങൾ തടഞ്ഞുവക്കുകയും ഇരുമ്പ് ദണ്ഡ് കാട്ടി കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.ഇതോടെ പൊലീസ് സംഘം കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെടൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഒൻപത് വയസുകാരിയെ വടിവേൽ തട്ടിക്കൊണ്ടുപ്പൊയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം ക്രൂരമായി കൊലപ്പെടുത്തി പ്രദേശത്തെ പബ്ലിക് ടോയ്‌ലറ്റിൽ തള്ളി. ഇയാൾ മുൻപും നിരവഹി തവണ പീഡന കേസുകളിൽ പ്രതിയായിട്ടുണ്ട്. ഒരു പീഡന കേസിൽ 2013ൽ ജയിലിലായ വടിവേൽ 2017ലാണ് ജയിൽ മോചിതനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :