എന്നെ രാത്രിയില്‍ ചോദ്യം ചെയ്യൂ: രഞ്ജിത

Ranjitha
ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
പകല്‍ സഞ്ചരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും രാത്രിയില്‍ തന്നെ ചോദ്യം ചെയ്യണമെന്നും കര്‍ണാടക പൊലീസിനോട് നടി അഭ്യര്‍ത്ഥിച്ചു. ഹിമാചലില്‍ നിന്ന് പിടിയിലായ സ്വാമി നല്‍കിയ വിവരമനുസരിച്ചാണ് രഞ്ജിതയെ കര്‍ണാടക പൊലീസ് വലയിലാക്കിയത്. പകല്‍ യാത്ര ചെയ്താല്‍ നാട്ടുകാര്‍ തന്നെ പെരുമാറിയേക്കും എന്ന ഭീതിയാണ് ചോദ്യം ചെയ്യല്‍ രാത്രിയിലേക്ക് മാറ്റാനുള്ള രഞ്ജിതയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു.

നിത്യാനന്ദയുടെ മുന്‍ ശിഷ്യനായ ലെനിന്‍ കറുപ്പന്‍ രഞ്ജിതയും നിത്യാനന്ദയും ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെ നിത്യാനന്ദയും രഞ്ജിതയും മുങ്ങുകയായിരുന്നു. കര്‍ണാടക പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് രഞ്ജിതയുടെ പുതിയ ഫോണ്‍ നമ്പര്‍ നിത്യാനന്ദ നല്‍കിയത്. തുടര്‍ന്ന് രഞ്ജിതയുമായി കര്‍ണാടക സി‌ഐഡി വിഭാഗം ഇന്‍‌സ്‌പെക്‌ടര്‍ യോഗപ്പ ബന്ധപ്പെടുകയായിരുന്നു.

ഒളിച്ചിരിക്കുന്ന ഇടം തങ്ങള്‍ക്ക് അറിയാമെന്നും ഉടനടി കേസന്വേഷണത്തില്‍ സഹകരിക്കാനായി ബാംഗ്ലൂരില്‍ എത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ എത്താമെന്ന് രഞ്ജിത സമ്മതിച്ചു.

കേരളത്തിലാണ് താനിപ്പോള്‍ ഉള്ളതെന്ന് പൊലീസിനോട് രഞ്ജിത സമ്മതിച്ചിട്ടുണ്ട്. താന്‍ ബാംഗ്ലൂരില്‍ എത്തിക്കൊള്ളാമെന്നും എന്നാല്‍ പകല്‍ സമയത്ത് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്നും രഞ്ജിത പറഞ്ഞു. രണ്ട് ദിവസങ്ങളിലായി രാത്രി സമയത്ത് ചോദ്യം ചെയ്യാന്‍ ദയവുണ്ടാകണമെന്നാണ് രഞ്ജിത അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് അന്വേഷണത്തില്‍ സഹകരിക്കാമെന്നും രഞ്ജിത സമ്മതിച്ചിട്ടുണ്ട്.

(ചിത്രത്തിന് കടപ്പാട് - ദിനകരന്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :