പോരാളിയുടെ വാക്കുകള്‍

എം എന്‍ വിജയന്‍ യാത്രയായിട്ട് ഒരു വര്‍ഷം

എം എന്‍ വിജയന്‍
PROPRO
കേരളത്തിന്‌ എം എന്‍ വിജയന്‍ എന്ന പോരാളിയുടെ കാവല്‍ നഷ്ടപ്പെട്ടിട്ട്‌ ഒരു വര്‍ഷം തികയുന്നു. മരണം പോലും പോരാട്ടമാക്കിയ പോരാളി തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന്‌ നിസാഹായരായ മലയാളികള്‍ ഈ ഒരു വര്‍ഷത്തിനിടെ ഏറെ കൊതിച്ചിട്ടുണ്ടാകും.

പാഠം പ്രതികരണ വേദിക്കുവേണ്ടി പത്രസമ്മേളനം നടത്താന്‍ തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ എത്തിയ വിജയന്‍മാഷ്‌ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ ‘ലൈവാ’യി രക്തസാക്ഷിയാകുകയായിരുന്നു.

“പാഠം മുന്നോട്ട്‌ വച്ച ഭാഷയെയാണ്‌ എല്ലാവരും വിമര്‍ശിച്ചത്‌. ഭാഷാ ചര്‍ച്ചയിലാണ്‌ നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഭാഷ വേണമെന്ന്‌ പറഞ്ഞത്‌ ബര്‍ണാഡ്‌ ഷായാണ്....”‌- ഇതായിരുന്നു അവാസന വാക്കുകള്‍. പിന്നീട്‌ മരണം.

മരണത്തിന് മുമ്പ്‌ മാഷ്‌ പ്രവാചകനെ പോലെ പറഞ്ഞു വച്ച വാക്കുകള്‍ ചുവടെ:

"മാധ്യമങ്ങള്‍ ശവംതീനികളാണ്‌. അവ മരണവും മാലിന്യവും തിന്നു തെഴുക്കുന്നു‍. ചെളിവാരിയെറിഞ്ഞതിനുശേഷം ചിത്രമെടുക്കുന്നു‍. തെറിവാക്കുകള്‍ക്കു മാത്രമായി നിഘണ്ടുനിര്‍മ്മിക്കുന്നു‍. കണ്ണാടി ഒരിക്കലും തുടക്കരുത്‌. മുഖം തെളിയും."

WEBDUNIA|
"ജനാധിപത്യത്തിന്‍റെ തുലാസ്സ്‌ മറിക്കുവാന്‍ പോന്ന കരുത്തില്ലാത്തതുകൊണ്ട്‌ നമ്മുടെ ആദിവാസികളെക്കൊണ്ട്‌ രാഷ്ട്രീയ പ്രയോജനമില്ല. അവരെ രക്ഷിക്കുവാന്‍ അവര്‍ മാത്രമേ ഉള്ളൂവെന്ന്‌ ഈ കാടന്മാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു‍. അതുകൊണ്ടവരെ രാഷ്ട്രീയചായ്‌വുകള്‍ക്കപ്പുറമാണ്‌ കാണേണ്ടിയിരിക്കുത്‌. രാഷ്ട്രീയാനുകൂല്യങ്ങളല്ല അവര്‍ക്കു വേണ്ടത്‌. കളഞ്ഞുപോയ അവരുടെ അവകാശങ്ങള്‍ തന്നയാണ്‌. പിടിച്ചുപറിക്കപ്പെന്നവര്‍ വീണ്ടും പിടിച്ചുപറിക്കപ്പെടാം. തള്ളക്കോഴിക്കെന്ന പോലെ ആകാശത്തുപറക്കുന്ന പരുന്തുകള്‍ക്കും കോഴിക്കുഞ്ഞുങ്ങളെ ഇഷ്ടമാകുന്നു‍."


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :